×
login
'സെക്ഷന്‍ 306 ഐപിസി' ടീസര്‍ പുറത്തിറങ്ങി

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് കൈതപ്രം വിശ്വനാഥനോടൊപ്പം വിദ്യാധരനും, ദീപാങ്കുരനും സംഗീതം പകരുന്നുണ്ട്

നവാഗതനായ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത 'സെക്ഷന്‍ 306 ഐപിസി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. ശ്രീ വര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍ രാഹുല്‍ മാധവ്, ജയരാജ് വാര്യര്‍, കലാഭവന്‍ റഹ്‌മാന്‍, മനുരാജ്, എം.ജി. ശശി, പ്രിയനന്ദനന്‍, ശ്രീജിത്ത് വര്‍മ്മ, ശാന്തികൃഷ്ണ, ശിവകാമി, മെറീന മൈക്കിള്‍, റിയ, സാവിത്രിയമ്മ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വി.എച്ച്. ദിരാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രദീപ് നായര്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് കൈതപ്രം വിശ്വനാഥനോടൊപ്പം വിദ്യാധരനും, ദീപാങ്കുരനും സംഗീതം പകര്‍ന്ന ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. പി. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, വിദ്യാധരന്‍, ഇന്ദുലേഖ വാരിയര്‍, ദീപാങ്കുരന്‍ എന്നിവരാണ് ഗായകര്‍.

പശ്ചാത്തല സംഗീതം- ബിജിബാല്‍, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്‍.കെ. കിഴക്കൂട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ഒലവക്കോട്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ- എ.എസ്. ദിനേശ്.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.