ന്യൂദല്‍ഹി : ഹിമാചല്ദേശ് നാടോടി ഗാനം ആലപിച്ച് ദേശീയ ശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിക്ക് അഭിനന്ദനമായി പ്രധാനമനത്രി നരേന്ദ്രമോദിയും. തിരുവനന്തപുരം സ്വേദേശിനിയും കേന്ദ്ര വിദ്യാലയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പാട്ട് ഇവരെ പഠിപ്പിക്കുന്ന അധ്യാപിക സ്കൂളിലെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കുകയും പിന്നീട് ആ വിഡീയോ വൈറല്‍ ആവുകയുമായിരുന്നു.
നാല്‍പ്പത് ലക്ഷം പേര് ഇത് കാണുകയും ചെയ്തിരുന്നു. ചംപാ കിത്തനി ദൂര്’ എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ ദേവികയെ അഭിനന്ദിക്കുകയും ദേവഹഭൂമിയിലേക്ക് ക്ഷണിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനവുമായി എത്തിയത്.
ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓപ്പം വീഡിയോ പങ്കുവെയ്ക്കുക കൂടി ചെയ്തിട്ടുണ്ട്.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തില്‍ സന്തോഷത്തിന്റെ നിറവിലാണ് ദേവിക. താന്‍ പാടിയ വീഡിയോ ടീച്ചര്‍ സ്കൂളിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമാണ് ഇത് കാണുക എന്നാണ് ആദ്യം കരുതിയത്. ഇത്രയും വൈറലാവുകയും പ്രധാനമന്ത്രിയും ഹിമാചല്‍ മുഖ്യമന്ത്രിയും ഇത് കാണുമെന്നും തന്നെ അഭിനന്ദിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ദേവിക പറഞ്ഞു. നിരവധി പേര് ഫോണിലൂടെ ആശംസകള്‍ അറിയിച്ചതായും ദേവിക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: