×
login
പ്രേമത്തീനാളവുമായി 'വെള്ളരിപട്ടണ'ത്തിന്റെ വീഡിയോ ഗാനം റിലീസായി

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണം' കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്.

മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന 'വെള്ളരിപട്ടണ'ത്തിലെ 'അരികെയൊന്നു കണ്ടൊരു നേരം' എന്ന പ്രണയഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. യുവത്വത്തിന്റെ ഹൃദയം കീഴടക്കുന്ന ഈ മെലഡി കെ.എസ്. ഹരിശങ്കറും നിത്യമാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

മഞ്ജുവാര്യര്‍,സൗബിന്‍ ഷാഹിര്‍,അഭിരാമി ഭാര്‍ഗവന്‍,കൃഷ്ണശങ്കര്‍,സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. വരികള്‍ വിനായക് ശശികുമാറിന്റേതും ഈണം സച്ചിന്‍ ശങ്കര്‍ മന്നത്തിന്റേതുമാണ്.

'ജീവാംശമായി'എന്ന ഗാനത്തിനുശേഷം ഹരിശങ്കറിന്റെ മാന്ത്രികസ്വരം പ്രണയികളുടെ മനസ് കീഴടക്കുകയാണ് ഈ പാട്ടില്‍. 'വാതില്‍ക്കല് വെള്ളരിപ്രാവി'ലൂടെ സംസ്ഥാനപുരസ്‌കാരം നേടിയ നിത്യമാമ്മന്റെ ശബ്ദം കൂടിയാകുമ്പോള്‍ 'വെള്ളരിപട്ടണ'ത്തിലെ ഗാനം ഈ വര്‍ഷത്തെ മികച്ച മെലഡികളുടെ നിരയിലേക്കെത്തുകയാണ്. കോട്ടയം സിഎംഎസ് കോളേജാണ് ഗാനത്തിലെ പ്രധാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുള്ളത്.


മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണം' കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.  

മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍. ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ- എ.എസ്. ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്:- വൈശാഖ് സി.വടക്കേവീട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.