അശുദ്ധി ആചാരങ്ങളുടെ പിന്നില്‍ ശുചിത്വപാലനം തുടങ്ങിയുള്ള ആരോഗ്യപരമായ കാരണങ്ങളാണുള്ളതെന്ന് കാണാവുന്നതാണ്. വാസ്തവത്തില്‍ ശുചിത്വപാലനം ഒരു വലിയ ജീവിതമൂല്യമാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് മാനസിക ശുചിത്വമായ അര്‍ത്ഥ ശൗചം. അപരിഗ്രഹം എന്നുള്ളത് ഇതിന്റെ മറ്റൊരു പേരാണ്. മറ്റൊരാളിന്റെ ധനം ആഗ്രഹിക്കാതിരിക്കുക. 'മാഗൃധഃ കസ്യസ്വിദ് ധനം' (ഈശോപനിഷദ്) ഇതാണ് അപരിഗ്രഹം. അര്ത്ഥശൗചമാണ് ഏറ്റവും വലിയ ശുചിത്വമെന്ന് മനുവും പറയുന്നു.
പ്രൊഫ. കെ. കെ. കൃഷ്ണന് നമ്പൂതിരി
ശുദ്ധാശുദ്ധങ്ങള്‍ അഥവാ ആശൗചകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ നിലവിലുണ്ട്. പെറ്റപുല (വാലായ്മ), മരിച്ച പുല ഇവ വ്യക്തികളേയും അവരുടെ മാതാപിതാക്കള്‍ വഴിയുള്ള ബന്ധുക്കളെയും ബാധിക്കുന്ന അശുദ്ധികളാണ്. അവ ഏതേതെല്ലാം ബന്ധുക്കള്‍ക്കാണ് ബാധകമാവുക, എത്ര ദിവസം ഓരോ പ്രകാരത്തിലുള്ളവര്ക്കും ബാധകമാകും എന്നിവ വിശദീകരിക്കുന്ന ആശൗചഗ്രന്ഥങ്ങളുണ്ട്. മൃതശരീരത്തെ സ്പര്‍ശിച്ചാല്‍ മാത്രമുണ്ടാകുന്ന അശുദ്ധി, സ്ത്രീ രജസ്വലയായാലുണ്ടാകുന്ന അശുദ്ധി എന്നിവ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.
ഉറക്കം കഴിഞ്ഞ് പ്രഭാതത്തില്‍ എഴുന്നേല്ക്കുമ്പോള്, ഹൈന്ദവാചാര പ്രകാരം ഒരുതരം അശുദ്ധിയുണ്ട്. ആശൗചകാലത്ത് അങ്ങനെയുള്ളവരെ തൊടുന്നവര്‍ക്കു പോലും താത്ക്കാലികമായ അശുദ്ധിയുണ്ടാകും എന്നാണ് വയ്പ്. മിക്കവാറും, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും വൈദിക കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും മാത്രമാണ് ഇത് ബാധകമായി കാണാറുള്ളത്. അശുദ്ധികള്‍ ഏറെയും ഒരു സ്നാനം കഴിയുമ്പോള്‍ തീരുന്നവയാണ്.
അശുദ്ധി ആചാരങ്ങളുടെ പിന്നില്‍ ശുചിത്വപാലനം തുടങ്ങിയുള്ള ആരോഗ്യപരമായ കാരണങ്ങളാണുള്ളതെന്ന് കാണാവുന്നതാണ്. വാസ്തവത്തില്‍ ശുചിത്വപാലനം ഒരു വലിയ ജീവിതമൂല്യമാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് മാനസിക ശുചിത്വമായ അര്‍ത്ഥ ശൗചം. അപരിഗ്രഹം എന്നുള്ളത് ഇതിന്റെ മറ്റൊരു പേരാണ്. മറ്റൊരാളിന്റെ ധനം ആഗ്രഹിക്കാതിരിക്കുക. 'മാഗൃധഃ കസ്യസ്വിദ് ധനം' (ഈശോപനിഷദ്) ഇതാണ് അപരിഗ്രഹം. അര്ത്ഥശൗചമാണ് ഏറ്റവും വലിയ ശുചിത്വമെന്ന് മനുവും പറയുന്നു.
മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ, ക്ഷേത്രാചാരങ്ങള്‍, ഗൃഹാചാരങ്ങള്, നാട്ടാചാരങ്ങള്‍ ഇങ്ങനെ അനേകം വിഭാഗങ്ങളില്‍പ്പെടുത്തി വിരിക്കാവുന്ന ഒട്ടേറെ ആചാരങ്ങളും ഹിന്ദുക്കളുടെ ഇടയില്‍ നടപ്പുണ്ട്. ഇവയില്‍ പലതും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ ആചരിക്കപ്പെടുന്നവ തന്നെയാണ്. അവയെപ്പറ്റിയാണ് ഭഗവാന് ഉദ്ധവനോട്, വര്ണാശ്രമകുലാചാരങ്ങള് വിശേഷിച്ച് കാമനകള്‍ കൂടാതെ ആചരിക്കണമെന്ന് അരുളിച്ചെയ്യുന്നത്:
'വര്ണാശ്രമകുലാചാരമകാമാത്മാ സമാചരേത്' (ഭാഗവതം) ഷോഡശ സംസ്കാരങ്ങള്വര്ണാശ്രമ കുലാചാരങ്ങളെപ്പറ്റി പറയുമ്പോള്‍ ചില വര്‍ണങ്ങള്‍ക്കുള്ള വിശിഷ്ടാചാരങ്ങളെപ്പറ്റിയും വളരെ സാമാന്യമായെങ്കിലും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പറഞ്ഞുവരുന്നത് ഷോഡശസംസ്കാരങ്ങള്‍ അഥവാ പൂര്വഷോഡശസംസ്കാരങ്ങള് എന്ന് വിളിക്കപ്പെടുന്ന ഒരു പറ്റം ആചാരങ്ങളെപറ്റിയാണ് . ഇവ ബ്രാഹ്മണര്‍ക്കു മാത്രം വിഹിതങ്ങളായിട്ടുള്ളവയും പ്രാചീന ഗൃഹ്യസൂത്രങ്ങളില്‍ വിധിക്കപ്പെിട്ടുള്ളവയുമാണ്. മറ്റു വര്‍ണങ്ങള്‍ക്കും ഇവയില്‍ ചിലതെല്ലാം ഭാഗികമായി അനുഷ്ഠേയങ്ങളാണെങ്കിലും അവയെ പരമ്പരയാ ആചരിക്കുന്നവര്‍ കേരളത്തില്‍ വളരെ വിരളമായി മാത്രമേ കാണപ്പെടുന്നുള്ളൂ എന്നും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെയിരുന്നാലും ഈ അടുത്ത കാലം വരെ ബ്രാഹ്മണര്‍ ഷോഡശക്രിയകള്‍ എല്ലാം നടത്തുന്നതില്‍ പൊതുവേ ജാഗരൂകരായിരുന്നു.
(തുടരും)
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
സനാതനധര്‍മ്മം ഭാരത സംസ്കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര് നേടിയെടുത്ത സാംസ്കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും