മുകുന്ദന് മുസലിയാത്ത്
വൃന്ദാവനത്തില്‍ ഗോപന്മാര് വിവിധ കളികളിലേര്‍പ്പെട്ടു. ഇലകളും പൂക്കളും പറിച്ച് മാലയും കിരീടവും ഉണ്ടാക്കി ശരീരത്തിലണിഞ്ഞു. മയില്‍ പീലി മുടിക്കുത്തിലണിഞ്ഞു. വിവിധതരം പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിച്ചു. ജലാശയങ്ങളില്‍ നീന്തിക്കളിച്ചു.
കംസദൂതനായ അഘാസുരന് അവരെ തേടിയെത്തി. പൂതനയുടെയും ബകാസുരന്റെയും സഹോദരനാണ് അഘാസുരന്. അവന് തന്റെ സഹോദരങ്ങളെ ഹനിച്ച കൃഷ്ണനോട് കടുത്തവിദ്വേഷമായി. അവന് വലിയൊരു മലമ്പാമ്പിന്റെ രൂപമാര്‍ന്ന് വഴിമദ്ധ്യേ കിടന്നു. അവന് വാ പിളര്‍ന്നപ്പോള്‍ വലിയൊരു ഗുഹയുടെ പ്രതീതി ഉണ്ടായി. അവന്റെ മായാജാലത്താല്‍ ഗുഹക്കകത്തൊരു പൂന്തോട്ടവും പ്രത്യക്ഷമായി. അങ്ങനെ അവന് ഗോപന്മാര്‍ക്ക് ഒരു ചതിക്കുഴി തീര്‍ത്തു.
ഗോപക്കുട്ടികള്‍ പൂക്കള്‍ പറിക്കാനുള്ള ഉത്സാഹത്തില്‍ പൂന്തോട്ടത്തില്‍ പ്രവേശിച്ചു. ഗോപക്കുട്ടികള്‍ ആപത്തില്‍ പെട്ടതറിഞ്ഞ് അവനെ രക്ഷിക്കാനായി ഭഗവാനും കൂടെ ചെന്നു. കൃഷ്ണന് ‘ഗുഹയില്‍’ പ്രവേശിച്ചതോടെ അഘാസുരന് വായ അടച്ചു. കൃഷ്ണനും ഗോപന്മാരും അഘാസുരനുള്ളിലായി. ഗോപന്മാര് ശ്വാസം കിട്ടാതെ വിഷമിച്ചു. കൃഷ്ണന്റെ കടാക്ഷം അവരുടെ രക്ഷയ്ക്കെത്തി. അവര്‍ പരിസരബോധവും പ്രയാസവും ഇല്ലാത്തവരായി.
ശ്രീകൃഷ്ണന് യോഗബലത്താല്‍ ശരീരത്തിന് ആക്കവും തൂക്കവും വര്‍ധിപ്പിച്ചു. അഘാസുരന്റെ കണ്ഠഭാഗത്തായിരുന്നു ഭഗവാന്. ഭഗവാന്റെ ശരീര വലിപ്പം കൂടിക്കൂടി വന്നു. അഘാസുരന് ശ്വാസം കിട്ടാതെയായി. മാത്രമല്ല കണ്ഠഭാഗം വലിഞ്ഞു വലിയ ശബ്ദത്തോടെ പൊട്ടിത്തകര്‍ന്നു. കൃഷ്ണനും കൂട്ടുകാരും പരുക്കൊന്നും ഏല്ക്കാതെ പുറത്തുകടന്നു. ഗോപന്മാര് എന്തോ കണ്ടു ഭയന്നതു മാത്രം ഓര്‍ത്തു. മറ്റു കാര്യങ്ങള്‍ അറിഞ്ഞില്ല. ഭഗവാന്റെ മായ!
അഘാസുരനും മോക്ഷം കിട്ടി എന്നാണ് കഥ പറയുന്നത്. കാരണം അവന്റെ ‘ഉള്ളില്‍’ ഭഗവാന് കുടികൊള്ളുമ്പോഴാണ് അവന് അന്ത്യം വന്നത്. മരണസമയത്ത് മനസ്സിലെന്തോ അതാണത്രെ മരണാനന്തരം ആയിത്തീരുക. ഭഗവാന് അകത്തു പ്രവേശിച്ചാല്‍ പാപം പുറത്തുകടന്ന് പറപറക്കും. പാപം മുടിഞ്ഞാല് മോക്ഷം എന്നാണല്ലോ പ്രമാണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: