തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനം നടക്കുന്ന വേദി പെരുന്നാള്‍ നമസ്ക്കാരത്തിന് വിട്ടുകൊടുത്ത് സംഘാടകര്‍. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയില്‍ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് ശനിയാഴ്ച നമസ്ക്കാരത്തിനായി വിട്ടു നല്‍കിയത്. മുസ്ളിം സംഘടനകള്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷ പൂര്‍വം സമ്മതിക്കുകയായിരുന്നുവെന്ന് ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍ പറഞ്ഞു. അനന്തപുരി ഹിന്ദു മഹാ സമ്മേളനം വിലക്കണമെന്ന് നേരത്തെ ചില മുസളീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്ന വേദിയാണെന്നു പറഞ്ഞായിരുന്നു ആവശ്യം ഉന്നയിച്ചത്.
ഹിന്ദു സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി , കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സുകുമാരസ്വാമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി, ഒ. രാജഗോപാല്‍, സംവിധായകന് രാമസിംഹന്,ചെങ്കല്‍ എസ്. രാജശേഖരന് നായര്‍, എ.ആര്. ഗിരീഷ് കുമാര്‍, എ.കസ്തൂരി, എ എം ഉണ്ണികൃഷ്ന്, ഇ.എ. ഗോപാലകൃഷ്ണന്, ജയശ്രീ ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു
‘പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ രാമസിംഹനെ ആദരിച്ചു. 25 വരെയാണ് സമ്മേളനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: