ആദ്യമായി അക്ഷരം എഴുതാന്‍ പഠിക്കുന്ന കുട്ടികള്‍ അ, ആ, ഇ, ഈ…എഴുതാന്‍ പരിശീലിക്കുന്നു. ചിലപ്പോള്‍ ഇതില്‍ ചില തെറ്റുകളും വരാറുണ്ട്. അദ്ധ്യാപകന് അതു ക്ഷമിക്കുന്നു. നിത്യവും അഭ്യസിക്കുമ്പോള്‍ ഇതില്‍ ക്രമേണ പുരോഗതി ഉണ്ടാകുമെന്നും ശരിയായതും സുന്ദരവുമായ അക്ഷരങ്ങള്‍ എഴുതിത്തുടങ്ങുമെന്നും
പിന്നീടു വാക്കുകളും വാക്യങ്ങളും എഴുതാനുള്ള കഴിവു സമ്പാദിക്കുമെന്നും അദ്ദേഹത്തിനറിയാം.
ഏതു പുതിയ സംഗതിയും പഠിക്കാനുള്ള പ്രക്രിയ ഇതാണ്. അതുകൊണ്ടു ആദ്യമേ തന്നെ കടുത്ത നിയമങ്ങള്‍ ഏര്‍പ്പെടുത്താറില്ല. പഠിക്കുന്നവരെ കുട്ടികളെപ്പോലെ കണക്കാക്കി നിയമങ്ങളില്‍ അയവു വരുത്തേണ്ടതു ആവശ്യമാണ്. അതുകൊണ്ടു പഠിപ്പിക്കുന്നവരും ഇക്കാര്യത്തില്‍ സങ്കോചിക്കാറില്ല. ഇതുപോലെ തന്നെ ഉപാസന ചെയ്യാന്‍ പഠിക്കാനാഗ്രഹിക്കുന്നവരും, ഉദ്യോഗങ്ങളിലും തൊഴിലുകളിലും കൂടുതല്‍ തിരക്കോടെ കഴിയുന്നതുമൂലം ഉപാസനയ്ക്കുവേണ്ടി അധികം സമയം ചെലവഴിക്കാന്‍ സാധിക്കാത്തവരും ആയ ആളുകള്‍ ഈ ശ്രേണിയില്‍പ്പെടുന്നു. അതി
നാല് തുടക്കത്തില്‍ അവരെ നീണ്ട വിധിവിധാനങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണു മെച്ചം.
ആരെങ്കെലും വിധിവിധാന സഹിതം ഈശ്വരോപാസന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ജപത്തിനും ധ്യാനത്തി
നും മുമ്പായി സാധാരണയായി നാലു പ്രകാരത്തുലുള്ള നിയമങ്ങള്‍ പാലിക്കേണ്ടതാണ്.
(1) നിശ്ചിത സമയത്ത്
(2) പവിത്രമായ സ്ഥാനത്ത്
(3) ശുദ്ധമായ ശരീരത്തോടും വസ്ത്രത്തോടും കൂടെ
(4) ഷട്കര്‍മ്മവും ദേവപൂജനവും.
ഇവ ചെയ്തുകഴിഞ്ഞ ശേഷമാണു ഉപാസന ആരംഭിക്കേണ്ടത്. എന്നാല്‍ ആദ്യമായി ഉപാസന തുടങ്ങുന്നവര്‍ക്കും തിരക്കേറിയ വ്യക്തികള്‍ക്കും ഇവ നിറവേറ്റുക മിക്കവാറും സാദ്ധ്യമല്ല. പക്ഷേ അവരും ഉപാസന പോലുള്ള അനിവാര്യമായ കാര്യം ചെയ്യേണ്ടതു ആവശ്യമാണെന്നുള്ളതിനാല് അവര്‍ക്കു മുമ്പോട്ടു പോകത്തക്കവണ്ണം ലഘുവും ആയാസരഹിതവുമായ മാര്‍ഗം പറഞ്ഞു കൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: