പുണ്യം, സായുജ്യം
തുടര്‍ച്ചയായി എഴുപത്തിയാറ് വര്‍ഷം അയ്യപ്പദര്നം. അടക്കാനാത്ത ആത്മനിര്‍വൃതിയില്‍ ഒരു ഗുരുസ്വാമി. വിളപ്പില്‍ശാല വിളയില്‍ കുന്നുംപുറത്ത് വീട്ടില്‍ ഭാസ്കരപിള്ള (88) ഗുരുസ്വാമിയായിട്ട് അമ്പത് വര്‍ഷം. പന്ത്രണ്ടാം വയസില്‍ ആരംഭിച്ചതാണ് ശബരിമല യാത്ര.
ഒരു മണ്ഡലകാലത്ത് ഒരു യാത്ര എന്നതല്ല ഭാസ്കര ഗുരുസ്വാമിയുടെ കണക്ക്. മൂന്നും നാലും തവണ. പരമ്പരാഗത കാനനപാതവഴിയായിരു യാത്ര അധികവും. കഴിഞ്ഞ വര്‍ഷവും ശബരീശനെ കണ്ടുവണങ്ങാനായി. ഇക്കുറി മഹാമാരിയുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കാനനവാസന് അരികിലെത്തണമെന്ന തന്റെ മോഹം സഫലമാകില്ലെന്ന വേദനയുണ്ട് സ്വാമിക്ക്. ഓരോ വര്‍ഷവും 200ലേറെ അയ്യപ്പന്മാരെ ചിന്മുദ്രയണിയിച്ച്, ഇരുമുടി നിറച്ച് മല ചവിട്ടിച്ച ഭാസ്കരപിള്ള ഒരു ഗ്രാമത്തിനാകെ ഗുരുസ്വാമിയാണ്.
ശിഷ്യഗണങ്ങള്‍ക്കൊപ്പം മല ചവിട്ടാന്‍ വല്ലാത്തത ഉത്സാഹമാണ് സ്വാമിക്ക്. അതുകൊണ്ടു തന്നെ ഒരു മണ്ഡലകാലത്ത് ഒന്നിലേറെ തവണ ശബരീശ സന്നിധിയിലെത്താറുണ്ട്. പക്ഷേ, പടിപൂജ തൊഴാന്‍ ഒറ്റയ്ക്കേ സ്വാമി മല ചവിട്ടൂ. പടിപൂജ ഇന്നുവരെ മുടക്കിയിട്ടുമില്ല. കാനന പാതയില്‍ കരിമലയും നീലിമലയും താണ്ടിയുള്ള ശബരിമല യാത്രയില്‍ ഭാസ്ക്കര ഗുരുസ്വാമി കൂടെയുണ്ടെങ്കില്‍ സാക്ഷാല്‍ അയ്യപ്പസ്വാമി ഒപ്പമുണ്ടെന്ന തോന്നലാണെന്ന് ശിഷ്യര്‍.
എല്ലാം അയ്യപ്പനില്‍ അര്‍പ്പിച്ച ജീവിതമാണ് ഭാസ്ക്കര ഗുരുസ്വാമിയുടേത്. 1944 മുതലാണ് ഗുരുസ്വാമി അയ്യനെ കാണാന്‍ മലചവിട്ടിത്തുടങ്ങുന്നത്. അയ്യപ്പാനുഗ്രഹത്താല്‍ നാളിതുവരെയും തടസങ്ങളേതുമില്ലാതെ ദര്‍ശനം സാധ്യമായെന്ന് ഗുരുസ്വാമി പറയുന്നു.
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം
തൊടുപുഴയിലെ ആദ്യ താരനിശ കാണാനെത്തിയത് ജനസാഗരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും