അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ഇരുമുടിയിലെ നാളികേരത്തില്‍ നിറച്ച നെയ്യ് ഭഗവാന് അഭിഷേകത്തിനായി സമര്‍പ്പിക്കുമ്പോള്‍ ഒരു തുടം നെയ്യ് സന്നിധാനത്ത് തിരുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കിലേക്കും പകര്‍ന്ന് ആഗ്രഹസാഫല്യം നേടുന്നു. നിത്യവും തെളിഞ്ഞ് പ്രകാശിക്കുന്ന ഈ വിളക്ക് ശ്രീകോവിലിന് കിഴക്കുവശത്ത് അഗ്നികോണിലാണ് സ്ഥാപിച്ചിരിക്കുന്നത്.
19 വര്‍ഷംമുമ്പ് നടത്തിയ ദേവപ്രശ്നത്തിലാണ് പൊന്നമ്പലമേടിന് അഭിമുഖമായി തിരുമുറ്റത്ത് കെടാവിളക്ക് സ്ഥാപിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചത്. പണ്ടുകാലത്ത് ആഴികൂട്ടിയിരുന്ന സ്ഥലത്താണ് ഇപ്പോള്‍ കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്.
മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിലെ ദേവചൈതന്യത്തെ പ്രീതിപ്പെടുത്താനും വണങ്ങുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയാണ് ഈ കെടാവിളക്ക് സ്ഥാപിച്ചത്. ശബരിമലയിലെ 18 മലകളിലും ദൈവികസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തുന്ന ഭക്തര്‍ക്ക് കൊടിമരത്തിന് സമീപത്തുനിന്നും ഇടത്തോട്ട് മാറിയാല്‍ ഗജാകൃതിയിലുള്ള കവചവുമായി കെടാവിളക്ക് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: