മൂര്ത്തിയില്ലാതെ ശൂന്യമായ ശ്രീകോവില്‍. ശൈവാരാധനയാല് പ്രസിദ്ധമായ ക്ഷേത്രം. പടുത്തുയര്‍ത്തിയ ചെങ്കല്ലിന്റെ പ്രാദേശിക നാമത്തിലറിയപ്പെടുന്ന അഭൗമ ശില്പഭംഗയാര്ന്ന പുണ്യ സങ്കേതം. പൂജയും പ്രാര്‍ഥനയും സ്വീകരിക്കാന്‍ വിഗ്രഹമില്ലാത്ത ഈ ക്ഷേത്രമാണ് ഭുവനേശ്വറിലെ വിഖ്യാതമായ രാജാറാണി ക്ഷേത്രം.
പതിനൊന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത ക്ഷേത്രത്തില്‍ വിഗ്രഹമില്ലാത്തതെന്ത് എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായൊരു ഉത്തരമില്ല. വൈദേശികാക്രമണങ്ങളില്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു കൊണ്ടിരുന്ന കാലത്ത് വിഗ്രഹങ്ങള്‍ സംരക്ഷണാര്‍ഥം എടുത്തുമാറ്റിയതാവാമെന്നാണ് വിശ്വാസം ഒഡീഷയില്‍ പ്രാദേശികമായി കണ്ടുവരുന്ന മഞ്ഞ നിറത്തിലുള്ള കല്ലിനു പറഞ്ഞുവരുന്ന പേരാണ് ‘രാജാറാണി’. ഈ കല്ലുകള്‍കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. നാമോല്പത്തിയും അതില്‍ നിന്നാണെന്ന് പറയപ്പെടുന്നു.
പ്രസിദ്ധമായ ലിംഗരാജ് ക്ഷേത്രത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്തായാണ് രാജാറാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രണയലീലകളും ശിവപാര്‍വതീ രൂപങ്ങളും കൊത്തിയ ക്ഷേത്രച്ചുമരുകളുടെ ശില്‍പ്പഭംഗിയും കമനീയമാണ്. പഞ്ചരഥ ശെലിയില്‍ പണിത ക്ഷേത്രത്തിന്റെ പുരാതന നാമം ഇന്ദ്രേശ്വര ശിവ ക്ഷേത്രമെന്നായിരുന്നവെന്ന് ചരിത്ര രേഖകകള്‍ പറയുന്നു.
എല്ലാ വര്‍ഷവും ജനുവരിയില്‍ ഒഡീഷ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രാജാറാണി സംഗീതോത്സവം പ്രസിദ്ധമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ ഇതില്‍ പങ്കെടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: