തൃശ്ശൂര്‍: സിപിഎം സസ്പെന്റ് ചെയ്യലോ പുറത്താക്കലോ അല്ല, കൊലക്കേസ് പ്രതിയ്ക്കുള്ള ശിക്ഷയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്.
പീച്ചിയില്‍ സ്വന്തം തൊഴിലാളി സംഘടനയായ സിഐടിയു വിലെ പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ നരഹത്യാ കുറ്റം ചുമത്തി സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും നാഗേഷ് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കല്‍ സിപിഎം സ്വയം ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. കുറ്റം ചെയ്തു എന്നു സിപിഎം സ്വയം സമ്മതിച്ചിരിക്കുകയുമാണ്. എന്നിട്ടും, നിയമം നടപ്പാക്കുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്യാത്ത പോലീസ് നടപടിയും കുറ്റകരമാണ്. നാട്ടില്‍ ഒരു നിയമവാഴ്ചയുണ്ടായിട്ടും അതിനെ വെല്ലുവിളിയ്ക്കുന്ന നടപടിയാണ് സിപിഎം അനുവര്‍ത്തിയ്ക്കുന്നത്.
സിപിഎം ജില്ലാ നേതൃത്വം നിര്‍ദ്ദേശിയ്ക്കുന്ന രീതിയിലേക്ക് ജില്ലാ പോലീസോ പീച്ചി സ്റ്റേഷന് പോലീസോ തരം താഴരുത്. സ്വന്തം പ്രാദേശിക നേതാവിനെതിരെ സിപിഎം നടപടി എടുത്തു എന്നു പറയുന്നതുതന്നെ കുറ്റസമ്മതമാണ്. പീച്ചിയിലെ സിഐടിയു പ്രവര്‍ത്തകന്റെ മരണത്തില്‍ സിപിഎം നേതാവിനെ തിരെ നരഹത്യയ്ക്കു കേസെടുക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആവശ്യപ്പെട്ടു.
സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സിഐടിയു പ്രവര്ത്തകന് സജിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു നാഗേഷ്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ രക്തസാക്ഷിത്വമാണ് സജിയുടോതെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: