മുകുന്ദന് മുസലിയാത്ത്
ഗോകുല വാസികളെല്ലാം ഉത്സവലഹരിയിലാണ്. വര്‍ഷാവര്‍ഷം നടത്തിവരാറുള്ള ദേവേന്ദ്രപൂജയാണ്. യജ്ഞകുണ്ഡവും പൂജാസാമഗ്രികളും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണന് കഥയറിയാത്തപോലെ നന്ദഗോപരോടു ചോദിച്ചു.
‘എന്തിനാണ് ദേവന്മാരെ പൂജ ചെയ്യുന്നത്?’ പിതാവ് പുത്രനോട് പറഞ്ഞു. നാം കൃഷിക്കാരല്ലെ നമുക്കും നമ്മുടെ പശുക്കള്‍ക്കും മഴവെള്ളം തരുന്ന ഇന്ദ്രനെ വര്‍ഷത്തിലൊരിക്കല്‍ പൂജ ചെയ്തു തൃപ്തിപ്പെടുത്തണം.
കൃഷ്ണന് ചോദിച്ചു. നമ്മുടെ പശുക്കള്‍ക്ക് പുല്ലും നദിയിലെ വെള്ളവും തരുന്നത് ഈ ഗോവര്‍ദ്ധന പര്വ്വതമല്ലേ? അതിനെയല്ലെ ആരാധിക്കേണ്ടത്.
കൊച്ചുകുട്ടിയാണെങ്കിലും കൃഷ്ണന്റെ വാദഗതികള്‍ തള്ളിക്കളയാന്‍ വസുദേവര്ക്കായില്ല. അത്രക്കു വശ്യതയായിരുന്നു ആ വാക്കുകള്‍ക്ക്.
ഇപ്രാവശ്യം ഗോവര്‍ദ്ധനത്തെ പൂജിക്കുക. എന്തു വരുമെന്നു കണ്ടറിയാമല്ലോ എന്ന തീരുമാനത്തില്‍ ഗോപന്മാരെത്തി. ഇന്ദ്രപൂജക്കു സംഗ്രഹിച്ച
പൂജാദ്രവ്യങ്ങള്‍ ഗോവര്‍ദ്ധന പൂജയ്ക്കു ഉപയോഗിച്ചു. പ്രത്യക്ഷമായ ദൈവത്തെ ആരാധിക്കുക എന്ന പുതിയ ആശയം ഏവരും ഇഷ്ടപ്പെട്ടു. വലിയൊരു ജനാവലി പൂജയ്ക്കായി തയ്യാറായി എത്തി. നല്ല ഗ്രാമോത്സവമായി പൂജ മാറി. ശുഷ്കിച്ച മന്ത്രോച്ചാരണല്ല സര്‍വ്വരും ഉത്സാഹഭരിതരായി നടത്തിയ ഗിരിവന്ദനവും പ്രദക്ഷിണവും എല്ലാവരും ഇഷ്ടപ്പെട്ടു.
ഗോകുലത്തിലെ ആകാശം കറുത്തിരുണ്ടു. ഇടിനാദവും കൊടുങ്കാറ്റും ഭീകര ശബ്ദങ്ങളായി. പേമാരി കോരിച്ചൊരിഞ്ഞു. കുളങ്ങളും നദികളും കരകവിഞ്ഞു. തെരുവോരങ്ങളും വെള്ളത്തിന്നടിയിലായി. എല്ലാവരും ഇന്ദ്രകോപത്തെ ഭയന്നു. ഗോപന്മാര് ഭഗവനെ ശരണം പ്രാപിച്ചു. ഗോപന്മാരെ രക്ഷിക്കാനും ഇന്ദ്രനെ ശിക്ഷിക്കാനും നിശ്ചയിച്ചു. ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈവിരലില്‍ ഉയര്‍ത്തിനിര്‍ത്തി കുടയായി ചൂടി. ഇന്ദ്രന്റെ കോപമേഘങ്ങള് പ്രജത്തെ ബാധിച്ചില്ല. അവസാനം ഇന്ദ്രന് ഭഗവാനു മുന്നില്‍ മുട്ടുകുത്തി. ഭഗവാന് ഗോവര്‍ദ്ധനത്തെ പഴയപടിയിലാക്കി പ്രതിഷ്ഠിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: