ബ്രഹ്മചാരി സുധീര്‍ ചൈതന്യ
നമ്മള് ആരെ മാതൃകയാക്കുന്നുവോ, നമ്മളും അതുപോലെയാവും.വൈരാഗ്യത്തിന്റെ മൂര്‍ത്തിമദ് ഭാവമായിരുന്നു ഹനുമാന്. അദ്ദേഹത്തെ സക്തിപൂര്വം പിന്തുടരുമ്പാള് നമ്മളും അതുപോലെയായി തീരും. ആചാര്യന്മാര് പറയുന്നതുപോലെ ‘വൈരാഗ്യമേവാളഭയം’.
ആപന് തേജ സംഹാരോ ആപൈ
തീനോം ലോക് ഹാങ്തേ കാം പൈ
(അര്‍ഥം: അങ്ങയുടെ തേജസ്സിനെ അങ്ങേക്കു മാത്രമേ അടക്കി നിര്‍ത്താനാവൂ. അങ്ങു ഗര്‍ജിക്കുമ്പോള്‍ മുപ്പാരും നടുങ്ങുന്നു).
കഴിവ് ഉണ്ടെന്നതു മാത്രമല്ല കാര്യം. അത് എങ്ങനെ നിയന്ത്രിക്കാനാവുമെന്നതും കഴിവാണ്. അശ്വത്ഥാമാവിനെ ഇവിടെ ഉദാഹരിക്കാവുന്നതാണ്. അദ്ദേഹത്തിന് ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ അറിയാമെങ്കിലും അത് നിയന്ത്രിക്കാനോ ഉപസംഹരിക്കാനോ കഴിവില്ലായിരുന്നു. എന്നാല്‍ പ്രയോഗിക്കാനും നിയന്ത്രിക്കാനും ഉപസംഹരിക്കാനും കഴിവുണ്ടായിരുന്ന അര്ജുനന് യുദ്ധത്തില്‍ മേല്‍ക്കോയ്മ നേടുകയായിരുന്നു.
ഇതു തന്നെയാണ് നമ്മുടെ അവസ്ഥയും. എത്ര കഴിവുണ്ടെന്നതല്ല. അത് എങ്ങനെ പ്രയോഗിക്കാനാവുന്നു എന്നതും പ്രധാനമാണ്. പലപ്പോഴും കഴിവു കൂടുതലുള്ളവന് അത് നിയന്ത്രിക്കാനാവാതെ ആ കഴിവിനാല് തന്നെ നശിച്ചു പോവുകയാണ്. ഹനുമാന് തന്റെ കഴിവുകളുടെ മുകളില്‍ വേണ്ട നിയന്ത്രണം ഉയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: