ബ്രഹ്മചാരി സുധീര്‍ ചൈതന്യ
സങ്കട കടൈ മിടൈ
സബ് പീരാ
ജോ സുമിരൈ
ഹനുമത് ബല വീരാ
(അര്‍ഥം: ബലവാനായ ഹനുമാനെ സ്മരിക്കുന്നവന്റെ സര്‍വ സങ്കടങ്ങളും
പീഡകളും നീങ്ങുന്നു)
നമ്മള് ആദ്യ വരികളില്‍ പ്രാര്‍ത്ഥനയുടെ വിവിധ തലങ്ങള്‍ കണ്ടു. അതില്‍ സ്മരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കണ്ടു.
നമ്മള് ചിന്തിക്കുന്നതെന്തോ, സ്മരിക്കുന്നതെന്തോ നമ്മള് അതായി മാറുന്നു എന്നാണ് അര്‍ഥം. ഇവിടെ ഈശ്വര സ്വരൂപിയായ ഹനുമാനെ സ്മരിക്കുക എന്നത് ആ ഗുണങ്ങള്‍ നമ്മളിലേക്ക് ആവാഹിക്കുന്നതിന് തുല്യമാണ.് അങ്ങനെ വരുമ്പോള്‍ യാതൊരു സങ്കടവും പീഡയും നമ്മെ തേടി വരില്ല.
അടുത്തതായി എന്ത് മനോഭാവമാണ് ഒരു ഭക്തന് ഉണ്ടാകേണ്ടതെന്ന് നോക്കാം. സുഖദുഃഖങ്ങള്‍ ലോക നിയമമാണെന്നും അത് വന്നും പോയും ഇരിക്കുമെന്നും അതിനാല്‍ അതിനെ ഉള്‍ക്കൊള്ളണമെന്നും ഭക്തന് അറിയാം. ആ സഹനം പോലും ഭക്തന് സാധനയായി കാണുന്നു. മാത്രമല്ല തന്റെ ദുഃഖങ്ങള്‍ ഭഗവാന്റെ അനുഗ്രഹമായി ചിന്തിക്കുകയും ചെയ്യുന്നു. ഇത് തന്നെ ഉയര്‍ത്തുവാനും പഠിപ്പിക്കുവാനും വേണ്ടിയാണ് എന്നും അറിയുന്നു.
യഥാര്‍ത്ഥത്തില്‍ ഒരു ഭക്തന് ക്ലേശമുണ്ടാവുന്നത് ഭഗവദ്സ്മരണത്തിനും സേവനത്തിനും പറ്റാതെ വരുമ്പോഴാണ്.
ഭക്തരുടെ പീഡകള്‍ ഹനുമാന് അകറ്റുന്നതുമായി ബന്ധപ്പെട്ട് ്ഒരു കഥയുണ്ട്. രാവണന് എല്ലാ ഗ്രഹങ്ങളെയും ലങ്കയില്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു പോലും.
ലങ്കാദഹനം സമയത്ത് ഈ ഗ്രഹങ്ങളെല്ലാം മുക്തരായി. ഹനുമാനെ ഭജിക്കുന്നവര്‍ക്ക് ഈ ഗ്രഹങ്ങളുടെ പീഡ ഉണ്ടാകില്ല എന്ന ഒരു വരവും ഹനുമാന് ഈ ഗ്രഹങ്ങള്‍ ചേര്‍ന്ന് നല്‍കിയെന്നാണ് പറയുന്നത്. അതിനാലാണ് ഗ്രഹ ദോഷങ്ങള്‍ മാറാന്‍ ഹനുമാനെ സ്മരിക്കുന്നത്.
ജയ് ജയ് ജയ്
ഹനുമാന് ഗോസായി
കൃപാ കരഹു
ഗുരുദേവ് കീ നായി
(അര്‍ഥം: ഹേ ഹനുമാന് അങ്ങ് വീണ്ടും വീണ്ടും വീണ്ടും വിജയിക്കട്ടെ. ഗുരുദേവനെപ്പോലെയുള്ള ഈയുള്ളവ
നില് കൃപ കാട്ടേണമേ)
ജയ് എന്നത് ഹനുമാന്റെ മറ്റൊരു പേരാണ്. ഇവിടെ തുളസിദാസ് മൂന്ന് തവണ ജയ് എന്ന് ഉപയോഗിച്ചതു കാണാം. ജാഗ്രത്, സ്വപ്ന, സുഷു
പ്തിയിലും അല്ലെങ്കില്‍ മൂന്നു ലോകങ്ങളിലും അതല്ലെങ്കില്‍ ഇന്ദ്രിയമനോബുദ്ധിയിലും വിജയം ഉണ്ടാകട്ടെ എന്നാവാം ഇത് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: