ദുര്‍ഗാദേവിയുടെ അതി പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹിമാചലിലെ കാംഗ്രയിലുള്ള ജ്വാലാമുഖി. ആരാധിക്കുന്നത് മലയിടുക്കിലെ ഗുഹയില്‍ അനാദിയായി ജ്വലിക്കുന്ന അഗ്നിജ്വാല.
ശിവപത്നിയായിരുന്ന സതീദേവിയുടെ ശരീര ഭാഗങ്ങള്‍ വീണ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജ്വാലാമുഖി. ദേവിയുടെ നാവു പതിച്ച സ്ഥലമത്രേ ഇവിടം. വിഖ്യാതമായ വൈഷ്ണോ ദേവി ക്ഷേത്രത്തേക്കാള്‍ പഴക്കം ജ്വാലാമുഖിക്കുണ്ടെന്നാണ് വിശ്വാസം. മഹാഭാരതത്തിലും ജ്വാലാമുഖിയെക്കുറിച്ച് പരാമര്‍ശിക്കുന്നതായി പറയപ്പെടുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ആട്ടിടയനാണ് മലയിടുക്കിലെ തീജ്വാല കണ്ടത്. അവിടെ ദേവീ ചൈത
ന്യം കണ്ടതിനെ തുടര്‍ന്ന് നാട്ടുരാജാവായിരുന്ന രാജാ ഭൂമിചന്ദ്രയാണ് ക്ഷേത്രം പണിതത്.
ശിവഭഗവാനാല്‍ വധിക്കപ്പെട്ട ജലന്ധരനെന്ന രാക്ഷസന്റെ വായില്‍ നിന്നുയരുന്ന ജ്വാലയാണ് ജ്വാലാമുഖിയിലുള്ളതെന്നും വിശ്വാസമുണ്ട്.
ഇന്തോ, സിഖ് ശൈലിയിലാണ് ക്ഷേത്രം പണിതത്. മാര്‍ച്ച് , ഏപ്രില്‍, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ക്ഷേത്രത്തിലെ തീര്‍ഥാടന കാലം. തീര്‍ഥാടകരെപ്പോലെ ധാരാളം വിനോദ സഞ്ചാരികളും ജ്വാലാമുഖി തേടിയെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: