പാപഗ്രഹമായി കരുതുന്ന ശനിയാണ് നവഗ്രഹങ്ങളില്‍ ഈശ്വരന് എന്ന പദത്തോടൊപ്പം ചേരുന്നത്. പാപങ്ങള്‍ അഥവാ ദുരിതങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമാണെങ്കിലും ശനിയുടെ അനുഗ്രഹത്താല്‍ മംഗളാനുഭവങ്ങളും ലഭിക്കാറുണ്ട്.
ജ്യോതിഷത്തിലും ഗ്രഹനിലയിലുമെല്ലാം വിശ്വസിക്കുന്നവരില്‍ ശനിബാധയെ ഭയപ്പെടാത്തവര്‍ വിരളമാണ്. കോണ്ടേപോകൂ (മരണത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗം) എന്ന് ഓര്‍മപ്പെടുത്തുന്ന കണ്ടകശനിയും, ഏഴര ശനിയും അഷ്ടമശനിയുമെല്ലാം ദുരതിസന്ധികള് മനുഷ്യര്‍ക്ക് സമ്മാനിക്കാറുണ്ട്.
എന്നാല്‍ നിനച്ചിരിക്കാതെ സൗഭാഗ്യങ്ങളും ശനീശ്വരന് നല്‍കും.അന്യരെ ദ്രോഹിക്കത്തവര്, സ്ത്രീകളെ ആദരിക്കുന്നവര്‍ തുടങ്ങി നേരിന്റെയും ധര്‍മനിഷ്ഠയുടെയും മാര്‍ഗത്തിലൂടെ ചരിക്കുന്നവരില്‍ ശനി സം
പ്രീതനാവും. അവര്‍ക്ക് രക്ഷകനാകും. ദുര്‍മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷയും കരുതി വയ്ക്കും.
ദുഃഖവും ദുരിതവും അറിഞ്ഞെങ്കിലേ സന്തോഷത്തില്‍ അഭിരമിക്കേണ്ടതല്ല ജീവിതമെന്ന യാഥാര്‍ഥ്യം മനുഷ്യന് മനസ്സിലാക്കൂ.
അതിനാണ് ശനിഗ്രഹസ്വാധീനം ദുഃഖകാരണങ്ങള്ക്ക് ഹേതുവായെത്തുന്നത്. ജാതകപ്രകാരം ശനിദോഷമുള്ളവര്‍ക്ക് അതിന്റെ ദശാപഹാര സമയത്ത് ദോഷദുരിതങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തും.
ശനിയുടെ കോപത്തില്‍ നിന്ന് മോചനം നേടാന്‍ അയ്യപ്പനേയും ആഞ്ജനേയനെയും ഭജിക്കുക. ശനിയാഴ്ചകളില്‍ ഭജിക്കുന്നതാണ് ഏറെ ശുഭകരം.
ശനിദോഷമകറ്റാന്‍ അയ്യപ്പക്ഷേത്രങ്ങളില്‍ എള്ളുതിരി തെളിയിക്കുന്നത് നല്ലതാണ്. വെള്ളത്തുണിയില്‍ എള്ളു പൊതിഞ്ഞു കെട്ടി പൂജാമുറിയില്‍ സൂക്ഷിക്കുന്നതും ശനിബാധയകറ്റാന് നല്ലതാണ്.
പതിവായി 108 തവണ ശനീശ്വര മന്ത്രം ജപിക്കാന്‍ ശ്രമിക്കുക. ശനിയാഴ്ചകളില്‍ രാവിലെ എള്ളും ചോറും കുഴച്ചുരുട്ടി കാക്കകള്‍ക്ക് നല്‍കിയും ശനിദോഷമകറ്റാം. കാക്ക ശനീശ്വരന്റെ വാഹനമാണ്.
കറുത്തു മെലിഞ്ഞ ആകാരമാണ് ശനിയ്ക്കെന്നാണ് വിശ്വാസം.
കറുത്ത് മെലിഞ്ഞു നീണ്ട ശരീരവും വലിയപല്ലുകളും കുഴിഞ്ഞ കണ്ണുകളും എല്ലാം ചേരുന്ന ഭയാനക രൂപം. നക്ഷത്രങ്ങളില്‍ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയാണ് ശനിക്ക് പ്രിയങ്കരമായവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: