മൈസൂര്‍: ഹരിദ്വാറില്‍ ഗംഗാ നദിയുടെ ശാഖയായി ഒഴുകുന്ന ‘നീല്‍ധാര’.നദിയുടെ തീരത്താണ് ‘കന്‍ഖല്‍’. ബഹ്മാവിന്റെ മകനും പ്രജാപതികളില്‍ ഒന്നാം സ്ഥാനം കല്പിച്ച് നല്കപ്പെട്ടിട്ടുളളവനുമായ ദക്ഷന്റെ രാജധാനി സ്ഥിതി ചെയ്തിരുന്ന സ്ഥലം. ദക്ഷന് ബൃഹസ്പതി യാഗം നടത്തിയത് ഇവിടെ വച്ചായിരുന്നു.
പുത്രി സതി സ്വയംവരത്തില്‍ മഹാദേവനെ വരിച്ചത് ദക്ഷന് ഇഷ്ടമില്ലായിരുന്നു. ബൃഹസ്പതി യാഗം നടത്തിയപ്പോള്‍ മഹാദേവനേയും സതിയേയും ഒഴിച്ച് മറ്റു മക്കളേയും മൂന്ന് ലോകങ്ങളിലുമുളള സകല ആരാദ്ധൃരായവരേയും ക്ഷണിച്ചു.ക്ഷണമില്ലാത്ത യാഗത്തിനെത്തിയ സതിയെ ദക്ഷന് അപമാനിക്കുകകൂടി ചെയ്തപ്പോള്‍ സതി അഗ്നിയില്‍ സ്വയം ലയിച്ചു.
ഇതറിഞ്ഞ മഹാദേവന് യജ്ഞശാലയിലെത്തി സതിയുടെ ദേഹമെടുത്ത് സംഹാരതാണ്ഡവമാടി സകലതും നശിപ്പിച്ചു. അഹങ്കരിച്ച ദക്ഷന്റെ തല നുള്ളി എടുത്തു. ശിവകിങ്കരന്മാര് യാഗശാല തീയിട്ടു.
അതിനുശേഷം ഇതേവരെ ബൃഹസ്പതി യാഗം ആരും നടത്തിയിട്ടില്ല. വീണ്ടും ബൃഹസ്പതി യാഗത്തിന് മൈസൂറില്‍ അരങ്ങൊരുങ്ങുന്നു.
വേദശില ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 2022 ല്‍ ഏപ്രില്‍ മാസത്തില്‍ മൈസൂരില്‍ വച്ച് മഹാബൃഹൃസ്പതി സത്രം നടത്തും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 2000 ത്തിലധികം വേദ പണ്ഡിതരും സന്യാസി ശ്രേഷ്ഠരും 18 ദിവസം നീണ്ടു നില്ക്കുന്ന മഹാബൃഹത് സ്പതി യാഗത്തില്‍ സജീവ സാന്നിധ്യം കൊണ്ട് യാഗവേദിയെ പവിത്രമാക്കും.
അതിചയന അതിരാത്രയാഗം, വാജപേജയാഗം, ബൃഹസ്പതിയാഗം, പവമാനയാഗം, അതിരുദ്രയാഗം, മഹാ ചണ്ഡികാ യാഗം, അഥര്‍വ്വ ശീര്‍ഷ ഗണപതിയാഗം എന്നീ യാഗങ്ങള്‍ ഈ സത്രത്തിലുണ്ടാകും.
വേദ ശില ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി തപസ്യാനന്ദ സരസ്വതി യജ്ഞാധികാരിയും, ബ്രഹ്മശ്രീ വാസുദേവന്‍ സോമയാജിപ്പാട് യജമാനനും ആയിരിക്കും.
സത്രത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും രാഷ്ടീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.. എല്ലാ ദിവസവും ഭാരതീയ ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും, വിവിധ ഭാരതീയ കലകളുടെ സംഗമ വേദികൂടിയാകും യാഗഭൂമി .ദിവസവും ഒരു ലക്ഷത്തിലധികമാളുകള്‍ യാഗശാല എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്. യാഗത്തിന്റെ ലോഗോ പ്രകാശനം കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: