കാളീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് കാളിയൂട്ട്. തെക്കന്‍ കേരളത്തില്‍, പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിലെ കാളീക്ഷത്രങ്ങളാണ് കാളിയൂട്ടിന് വേദിയാകുന്നത്. ഇവിടെയുള്ള കാളീക്ഷേത്രങ്ങള്‍ മുടിപ്പുരകളെന്ന പേരിലും അറിയപ്പെടുന്നു.
മുടിയേറ്റ്, പടയണി, കാളിത്തീയാട്ട്, പറണിത്തോറ്റം തുടങ്ങിയ കലാരൂപങ്ങളുടെ സമന്വയമാണ് കാളിയൂട്ട്. ദാരികവധമാണ് ഇതിന്റെ ഇതിവൃത്തം.
പരമ്പരാഗതമായ വിവിധ അനുഷ്ഠാന കര്‍മങ്ങളിലൂടെയാണ് കാളിയൂട്ട് ദൃശ്യവല്കരിക്കുന്നത്. കുംഭമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് കാളിയൂട്ട് നടക്കുന്നത്. ഒമ്പതു ദിവസത്തെ ആഘോഷങ്ങളുടെ അവസാന അനുഷ്ഠാനങ്ങളില്‍ പ്രസിദ്ധമാണ് നിലത്തില്‍
പോരും പറണേറ്റും. ക്ഷേത്രത്തിനുള്ളില്‍ നിന്ന്, ആചാരത്തിന്റെ ഭാഗമായ മുടിചൂടി അലറി വിളിച്ചുകൊണ്ട് ദേവി ദാരകനെത്തേടിയിറങ്ങുന്ന ചടങ്ങാണ് നിലത്തില്‍ പോര്. തെങ്ങ്, കമുക്, കുലവാഴ, കുരുത്തോല പൂക്കള്‍ എന്നിവകൊണ്ട് അലങ്കരിച്ചുണ്ടാക്കിയ പൊക്കമുള്ള തട്ടുകള്‍ക്ക് (പറണ്) മുകളില്‍ കയറി ദാരികനും ദേവിയും ഏറ്റുമുട്ടുന്ന യുദ്ധസമാനമായ അനുഷ്ഠാനത്തെ പറണേറ്റ് എന്നു പറയുന്നു. ആസുരതയെ നിഗ്രഹിച്ച് ദേവി അനുഗ്രഹത്തിന്റെ വിത്തെറിയുന്നതോടെ കാളിയൂട്ട് സമാപിക്കുന്നു.
ചിറയിന്‍കീഴ് ശാര്‍ക്കര ഭഗവതി ക്ഷേത്രമാണ് കാളിയൂട്ടിന് ഏറെ പ്രസിദ്ധമായത്. എല്ലാവര്‍ഷവും ഇവിടെ കാളിയൂട്ട് നടക്കുന്നു. വെള്ളായണി ഭദ്രകാളി ക്ഷേത്രം, ആറ്റിങ്ങലിനടുത്തുള്ള എളമ്പ ഏറത്തു പള്ളിയറ ഭഗവതി ക്ഷേത്രം, കാട്ടാക്കട കാട്ടാല്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രം തുടങ്ങി മൂന്നു വര്‍ഷത്തിലൊരിക്കല്‍ കാളിയൂട്ടു നടക്കുന്ന അനവധി ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: