അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ ശബരിമലയിലും പമ്പയിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ നിലതെറ്റുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിന്. കൂടാതെ സന്നിധാനത്ത് തിരക്ക് കൂടിയാലും നിലയ്ക്കലില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ ശബരിമലയിലും പമ്പയിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ നിലതെറ്റുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിന്. കൂടാതെ സന്നിധാനത്ത് തിരക്ക് കൂടിയാലും നിലയ്ക്കലില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
മണ്ഡലകാലം തുടങ്ങി പതിനഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നിലയ്ക്കലില്‍ പകരം സംവിധാനം ഒരുക്കാന്‍ പോലീസിനും ദേവസ്വം ബോര്‍ഡിനും കഴിയാത്തത് ഏറെ ബുദ്ധിമുട്ടുകളാണ് അയ്യപ്പന്മാര്ക്ക് ഉണ്ടാക്കുന്നത്. നിലയ്ക്കലില്‍നിന്ന് നാമമാത്രമായ വാഹന സര്‍വ്വീസുകളാണ് ഇപ്പോഴും നടക്കുന്നത്. ഇതുകാരണം നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിനായി തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മാത്രമല്ല തിരക്ക് നിയന്ത്രണം മുതല്‍ അടിസ്ഥാന സൗകര്യം വരെയുള്ള കാര്യങ്ങള്‍ എങ്ങും എത്തിയിട്ടില്ല.
ചെറിയ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമാണ് പ്രവേശനം. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വ്വീസിനെ ആശ്രയിക്കണം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലയ്ക്കല്‍ എത്തിയ ശേഷം പമ്പയിലേക്ക് പോകുമെങ്കിലും ഇതില്‍ മറ്റ് വാഹനങ്ങളില്‍ നിലയ്ക്കല്‍ എത്തിയ തീര്‍ത്ഥാടകരെ കയറ്റാറില്ല. കൊവിഡ് നിയന്ത്രണമുളളതിനാല്‍ രാത്രി എട്ടിനും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ പമ്പയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടാറില്ല. ഈ സമയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പൂര്‍ണ്ണമായും നിലയ്ക്കലില്‍ തങ്ങേണ്ട അവസ്ഥയാണ്.
നിലയ്ക്കലില്‍ ആവശ്യത്തിന് ഹോട്ടലുകളും ലഘുഭക്ഷണ ശാലകളും പ്രവര്‍ത്തിക്കാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും ലഭിക്കുന്നില്ല. ഒരു ഹോട്ടലും രണ്ട് ടീസ്റ്റാളുകളും മാത്രമാണ് ഇപ്പോഴുമുള്ളത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമുണ്ടെങ്കിലും ഇതിന്റെ പ്രയോജനം നിലയ്ക്കലില്‍ തങ്ങുന്ന മിക്ക തീര്‍ത്ഥാടകര്‍ക്കും ലഭിക്കുന്നില്ല. കുടിവെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. വാട്ടര്‍ കിയോസ്കുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം മൂന്നിടങ്ങളില്‍ മാത്രമാണുള്ളത്.
ശൗചാലയങ്ങള്‍ തുറക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബയോടോയ്ലെറ്റുകള് മാത്രമാണ് നിലവിലുള്ളത്. തീര്‍ത്ഥാടകരുടെ വരവ് കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ വിപുലീകരിച്ചില്ലങ്കില് ഇത്തവണത്തെ തീര്‍ത്ഥാടനകാലവും ദുരിതത്തിലാകും.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
ഇടതു സര്‍ക്കാര്‍ ചട്ടമ്പിസ്വാമികളെ തുറുങ്കിലടച്ചു : കെ രാമന്‍പിള്ള