Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

എന്‍.കെ.ശ്രീകുമാര്‍ by എന്‍.കെ.ശ്രീകുമാര്‍
May 22, 2021, 05:00 am IST
in Samskriti

കേരളത്തിന്റെ തുറമുഖനഗരമായ വിഴിഞ്ഞത്ത് സാമാന്യം വലിയൊരു തോടുണ്ട്. അതാണ് ഗംഗയാര്‍. ഈ തോട്ടിന്‍കരയിലെ മാര്‍ത്താണ്ഡന്‍കുളത്തിനോട ് ചേര്‍ന്നാണ് പൗര്‍ണമിദേവി വാഴുന്നപ്രശസ്തമായ പൗര്‍ണമികാവ്. വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ചാവടിനടയിലാണ് ഈ കാവും കുളവും. മാസത്തിലൊരിക്കല്‍ പൗര്‍ണമിനാളില്‍ മാത്രം നട തുറക്കുന്ന കാവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  പതിനായിരക്കണക്കിന് ഭക്തരാണ് നടതുറപ്പിന് എത്താറുള്ളത്.  

വിദ്യ, ധനം, തൊഴില്‍, വാണിജ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു ഭാവങ്ങളില്‍ അനുഗ്രഹം വര്‍ഷിക്കുന്ന പൗര്‍ണമീദേവി ഭക്തര്‍ക്ക് ‘പടകാളിയമ്മ’യാണ്.  ഏതു മഹാമാരിയെയും ശമിപ്പിക്കാന്‍ പടകാളിയമ്മയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതിയത്രേ. അതുകൊണ്ട് തന്നെ ഈ മഹാമാരിക്കാലത്ത് ക്ഷേത്രത്തിലെ ദേവീചൈതന്യത്തിന് പ്രാധാന്യമേറുന്നു.  

ഐതിഹ്യവും ചരിത്രവും ഇഴചേരുന്ന പൗര്‍ണമിക്കാവിന് പ്രതാപമാര്‍ന്നൊരു ഭൂതകാലമുണ്ട്.  

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തോടെ യദുകുലം നശിച്ചു. ദ്വാരക വെള്ളത്തിനടിയിലായി.  അതിനുശേഷം ചിലരെങ്കിലും അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവരില്‍ നിന്ന് പ്രയോജനമുണ്ടായത് മലയാളക്കരയ്‌ക്കാണ്.  ദ്വാരകയില്‍ നിന്ന് ഭഗവാന്റ വിഗ്രഹംഗുരുവും വായുവും കൂടെ കൊണ്ടിങ്ങുതന്നു. അത് വാതയലേശന്‍! മലയാളിക്കത് ഐശ്വര്യവും അഹങ്കാരവുമായി.  

ബുദ്ധിമാന്മാരും യുദ്ധനിപുണരുമായ ഒട്ടനവധി കൃഷ്ണവര്‍ഗക്കാരും (യാദവര്‍) ഇങ്ങ് മലയാളത്തിലെത്തി. അവരില്‍ രാജാക്കന്മാര്‍ തുടങ്ങി സാധാരണ കര്‍ഷകര്‍വരെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ അവരെ അറിയപ്പെട്ടിരുന്നത് ‘കൃഷണന്‍ വകക്കാര്‍’ എന്നാണ്. ഈ കൃഷ്ണന്‍ വകക്കാര്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭ

പുരം, തക്കല, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ഇപ്പോഴുമുണ്ട്.  

വേണാടിന്റെ പഴയ രൂപമായ ‘ആയ്’ രാജ്യം ഭരിച്ചിരുന്ന ആയ് രാജാക്കന്മാര്‍ കൃഷ്ണന്‍ വകക്കാരായ യാദവരായിരുന്നു. വിഴിഞ്ഞം തലസ്ഥാനമാക്കി അവര്‍ ഭരിച്ചു. ആയ് രാജാക്കന്മാരുടെ പൂര്‍വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ് പൗര്‍ണമിദേവി.

ആയ് രാജാക്കന്മാര്‍ ആയോധന കലയില്‍ അതിനിപുണരായിരുന്നു. അവരില്‍ കരുണാടാണ്ടകന്‍, വരഗുണന്‍ എന്നീ രാജാക്കന്മാര്‍ അതി പ്രശസതരായിരുന്നു. പൗരാണികമായ പല  ക്ഷേത്രങ്ങളും ഇവര്‍ പണികഴിപ്പിച്ചതാണ്.

ആയ് രാജവംശത്തിനുശേഷം  പിന്തുടര്‍ച്ചക്കാരെന്നോണം വേണാടും തിരുവിതാംകൂറുമൊക്കെയായി നമ്മള്‍ മാറി. വിഴിഞ്ഞത്തിനുശേഷം പത്മനാഭപുരവും കഴിഞ്ഞാണ് തിരുവനന്തപുരം തലസ്ഥാനമായത്.

ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരം വയലും ചതുപ്പുമായിരുന്നിരിക്കണം.

.പത്മനാഭസ്വാമി ക്ഷേത്രത്തിലെ  പുത്തരി നിറയ്‌ക്കും സദ്യക്കുമുള്ള നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നത് പത്മനാഭന്റെ (കിഴക്കേകോട്ട) മുന്നിലെ വയലുകളില്‍ നിന്നായിരുന്നു. അങ്ങനെ ആ വയലുകള്‍ ‘പുത്തരികണ്ട’മായി.തലസ്ഥാനം തിരുവനന്തപുരത്തായപ്പോള്‍ പുത്തരിക്കണ്ടം മൈതാനവുമായി.

ഒരു തുറമുഖത്തിനുവേണ്ടതെല്ലാം വിഴിഞ്ഞത്തുണ്ടായിരുന്നു. തുറമുഖവും കപ്പല്‍ ശാലയുമെല്ലാം. കപ്പലുകളുടെ അറ്റകുറ്റപണികള്‍ വിഴിഞ്ഞത്ത് നടത്തിയിരുന്നത്രെ.  

ആയ് രാജാക്കന്മാരുടെ പൂര്‍വ്വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ അവര്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ്  പൗര്‍ണമീദേവി.

തമിഴ് മലയാള വാസ്തു വിദ്യകളുടെ സമഞ്ജസമായൊരു മനോഹര ക്ഷേത്രമാണ് പൗര്‍ണമിക്കാവ്. തഞ്ചാവൂരുകാരായ ശില്‍പ്പികള്‍ നിര്‍മ്മിച്ച പതിനഞ്ച് അടി പൊക്കമുള്ള ഹനുമാന്‍, ലക്ഷ്മി ഗണപതി, പഞ്ചമുഖ ഗണപതി, ഹാലാസ്യ ശിവന്‍, ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച ഏറ്റവും വലിയ നാഗരാജവിഗ്രഹം, രക്തചാമുണ്ഡിദേവിയുടെ ആരേയും വിസ്മയിപ്പിക്കുന്ന ചുവര്‍ചിത്രം എന്നിവ ഈ കാവിലുണ്ട്.

കുട്ടികളില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ സന്താനഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിന് അനുഭവസാക്ഷ്യങ്ങളും ഒരുപാടുണ്ട്. പൂഞ്ഞാര്‍ രാജകുടുംബത്തിലെ മിത്രന്‍നമ്പൂതിരിപ്പാടാണ് കാവിലെ തന്ത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

India

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

India

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.