വനംവകുപ്പിന്റെ അനാസ്ഥയാണ് കരിമല വഴിയുള്ള തീര്‍ത്ഥാടനത്തിന് വിലങ്ങുതടിയായിരിക്കുന്നത്.
കഠിനവ്രതമെടുത്ത് എരുമേലിയില്‍ പേട്ടതുള്ളി പരനമ്പരാഗത കാനന പാതയായ കരിമല വഴി ശബരിമല അയ്യപ്പദര്‍ശനം സാധ്യമാകാത്ത മനോവിഷമത്തില്‍ തീര്‍ത്ഥാടകര്‍. ഇത്തവണ മണ്ഡലകാലത്ത് ഇതുവഴിയുള്ള തീര്‍ത്ഥാടനം നിരോധിച്ചത് ഭക്തരുടെ അവകാശത്തിന് മേലുള്ള കുരുക്കായി . ഉള്ളറിഞ്ഞ് ശരണം വിളിക്കുന്ന കരിമലയാത്രയില് തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ആത്മനിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയില്ല.
വനംവകുപ്പിന്റെ അനാസ്ഥയാണ് കരിമല വഴിയുള്ള തീര്‍ത്ഥാടനത്തിന് വിലങ്ങുതടിയായിരിക്കുന്നത്.
പുതുശ്ശേരി മലയടിവാരം വഴി പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടിലൂടെ സഞ്ചരിച്ച് വനഭംഗി നുകര്‍ന്നും കാട്ടുചോലയില്‍ മുങ്ങികുളിച്ചുമാണ് ഭക്തര്‍ സന്നിധാനത്തെത്തിയിരുന്നത്. 2019ന് ശേഷം മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരിമലവഴിയുള്ള യാത്ര നിരോധിച്ചതോടെ നടപ്പാതകളെല്ലാം കാടുകയറിയും മരങ്ങള്‍ വീണും അടഞ്ഞു.
മരങ്ങള്‍ വെട്ടി നീക്കുന്നതിനുള്ള അനുമതി വനംവകുപ്പില്‍നിന്ന് ലഭിക്കാത്തതാണ് വനപാത തുറന്ന് നല്‍കുന്നതിന് തടസ്സമാകുന്നത്. ഇതിനായി വനംവകുപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
വിശ്വഹിന്ദുപരിഷത്ത് സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം സുരേഷ്ഗോപി നിര്‍വഹിച്ചു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
മനസ്സിന്റെ ആഴങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ ശേഷി ഇന്ത്യന്‍ സംഗീതത്തിനുണ്ട്; ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഐഡന്റിറ്റി സൃഷ്ടിക്കണം: പ്രധാനമന്ത്രി
കുബേര ക്ഷേത്രവും മഹാ കുബേര യാഗവും