മുകുന്ദന് മുസലിയാത്ത്
പൂതനയുടെ ദൗത്യം പാഴായില്ല. അവള് കംസന്റെ കാലനെ കണ്ടെണ്ടത്തി. പൂതനാ വൃത്താന്തമറിഞ്ഞ കംസന് ഉയിരറ്റു വീണപോലെ ദീര്‍ഘനേരം കിടന്നു. ബോധം വീണപ്പോള്‍ ഭയന്നു വിറച്ചു. ശകടാസുരന്‍ സമാധാനിപ്പിക്കാനെത്തി. ‘പൂതനക്ക് ശ്രദ്ധക്കുറവുണ്ടണ്ടായി. എന്നിരുന്നാലും നമ്മുടെ ശത്രുവിനെ കണ്ടെണ്ടത്തിയില്ലെ? എനി അവനെ വകവരുത്തല്‍ നിസ്സാരമാണ്. ഞാനുടനെ അമ്പാടിയിലേക്ക് പുറപ്പെടുന്നുണ്ടണ്ട്. ഉടനെ ശുഭവാര്‍ത്ത കേള്‍ക്കാം.’
അമ്പാടി കംസദൂതന്മാരുടെ കാലപുരിയാവുകയാണ്. ശകടാസുരന്‍ അമ്പാടിമുറ്റത്തെത്തി. ഗോപക്കുട്ടികള്‍ മുറ്റത്തു കളിച്ചുകൊണ്ടണ്ടിരിക്കുന്നു. ശകടാസുരന്‍ ഒരു കാളവണ്ടണ്ടി രൂപത്തില്‍ വേഷം മാറി. അമ്പാടിമുറ്റത്തുനിന്നു. യശോദയും കുട്ടിയുമായി മുറ്റത്തെത്തി. മുറ്റത്തു നെല്ലുണക്കാനിട്ടിരിക്കുന്നു. മുല കുടിക്കുന്നതിന്നിടയില്‍ കണ്ണനുറങ്ങി. മുറ്റത്തെ വണ്ടണ്ടിയില്‍ തൊട്ടില് കെട്ടി കുട്ടിയെ അതില്‍ കിടത്തി നെല്ലു ചിക്കുവാന്‍ പോയി.
ശകടന്‍ സന്തോഷിച്ചു. തന്റെ പണി എളുപ്പമായിക്കിട്ടി. കണ്ണനെ കയ്യില്‍ത്തന്നെ കിട്ടിയിരിക്കുന്നു. ഇനി വേഗത്തില്‍ അവന്റെ കഥകഴിക്കാം. ശകടന്‍ തന്റെ ബലിഷ്ഠമായ കൈകള്‍ കണ്ണനു നേരെ നീട്ടി. ഉറക്കത്തില്‍ നിന്നുണര്‍ന്ന കണ്ണന് ഭയന്നിട്ടെന്നപോലെ കൈകാലുകളിട്ടടിച്ചു. കയ്യോ കാലോ വണ്ടണ്ടിയിലെവിടെയോ തട്ടി. വണ്ടണ്ടി വാണംവിട്ടപോലെ ആകാശത്തിലുയര്‍ന്നു. കൊള്ളിയാന്‍ വീഴുംപോലെ താഴെ വീഴുകയും ചെയ്തു. അതി ഭയങ്കര ശബ്ദത്തോടെ ശകടം പൊട്ടിത്തകര്‍ന്നു. യശോദ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ണനെ ഉറക്കികിടത്തിയ തൊട്ടില് മാത്രം ബാക്കി. വണ്ടണ്ടി കാണുന്നില്ല. ഏതാനും മരക്കഷണങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നു. വണ്ടണ്ടി എങ്ങനെ തകര്‍ന്നു? ആര് തകര്‍ത്തു? കണ്ണന്റെ കാലുതട്ടി വണ്ടണ്ടി തകര്‍ന്നു. ദൃക്സാക്ഷികളായ കുട്ടികള്‍ പറഞ്ഞു. കുട്ടികളല്ലേ? കളിവാക്കു പറഞ്ഞതായിരിക്കും എന്നു ഗോകുല വാസികള്‍ ധരിച്ചു.
താരകാസുര പുത്രനായ തൃണാവര്ത്തനാണ് കംസദൂതനായി അമ്പാടിയിലെത്തിയത്. യശോദ മുലകൊടുത്തു കൊണ്ടണ്ടിരിക്കുമ്പോള് പെട്ടെന്നു കുഞ്ഞിനു ഭാരം കൂടിയതായി തോന്നി. കുഞ്ഞിനെ തറയില്‍ കിടത്തി. പായ കൊണ്ടണ്ടുവരാന്‍ അകത്തുപോയി.
ഈ തക്കത്തില്‍ ഒരു ചുഴലിക്കാറ്റായി തൃണാവര്ത്തന് അമ്പാടിയിലെത്തി. അമ്പാടിക്കണ്ണനെ കയ്യിലെടുത്ത് ആകാശത്തേക്ക് ഉയര്‍ന്നു. കുഞ്ഞിനെ താഴെ പാറയില്‍ വലിച്ചെറിഞ്ഞു വധിക്കാനായിരുന്നു ഉദ്ദേശ്യം. ഭയന്നിട്ടെന്നപോലെ തൃണാവര്‍ത്തന്റെ കഴുത്തില്‍ പിടിച്ചു. തൃണാവര്ത്തന് വിജയഭേരി മുഴക്കി ഉറക്കെച്ചിരിച്ചു. പെട്ടെന്ന് കുട്ടിയുടെ ഭാരം വര്‍ധിച്ചു. തൃണാവര്ത്തന് പിടിവിട്ടു. പക്ഷേ കുട്ടി പിടിവിട്ടില്ല. കഴുത്തില്‍ പിടിച്ചുതൂങ്ങി. കുട്ടിയുടെ ഭാരം ക്രമാതീതമായി കൂടിക്കൊണ്ടണ്ടിരിക്കുന്നു. ആകാശത്തേക്ക് ഉയര്ന്നതിനേക്കാള് വേഗത്തില്‍ തൃണാവര്ത്തന് താഴോട്ടു പതിച്ചു. വന്നുവീണത് കരിമ്പാറ കൂട്ടത്തിനു മുകളില്‍ തന്നെ. അതും തലയും കുത്തി. തൃണാവര്‍ത്തന്റെ തല പൊട്ടിത്തകര്‍ന്നു. ആപത്തൊന്നുമില്ലാതെ കുട്ടിയെ പാറപ്പുറത്തു കണ്ടണ്ട ഗോപന്മാര് അവനെ യശോദയെ ഏല്‍പ്പിച്ചു. ഒന്നിനു പിറകെ ഒന്നായി കുട്ടിക്കു വിപത്തുകള്‍ വരുന്നതു കണ്ടണ്ട ഗോപസ്ത്രീകള്‍ കുട്ടിയുടെ രക്ഷയ്ക്കായി ഗോമൂത്ര ലേപനം ചെയ്തു കുളിപ്പിച്ചു. ബാധയകറ്റാന്‍ മുത്തശ്ശിമാര്‍ സ്വീകരിക്കുന്ന തന്ത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: