മുകുന്ദന് മുസലിയാത്ത്
മനുവിന്റെ പുത്രന്റെ നഭാഗന്‍. അവന്റെ പുത്രന് നാഭാഗന്‍. കവി ചെറുപ്പത്തിലെ ബ്രഹ്മനിഷ്ഠയും സംന്യാസവും ഇഷ്ടപ്പെട്ടു. അതിനാല്‍ കവി ബ്രഹ്മചര്യം വിട്ട് ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു. അവന് ജ്യേഷ്ഠന്മാരോട് തന്റെ പങ്കെന്താണ് എന്നന്വേഷിച്ചു. അവര്‍ പറഞ്ഞു. ഭാഗത്തില്‍ നിന്റെ സ്വത്ത് നമ്മുടെ പിതാവാണ്. ഈ വിചിത്ര ഉത്തരം കേട്ടിട്ടും കവി ഒന്നും പറയാതെ പിതാവിന്റെ അടുത്തെത്തി. കാര്യം പിതാവിനെ ധരിപ്പിച്ചു. നഭഗന്‍ പറഞ്ഞു. നീ വിഷമിക്കേണ്ട. നിനക്കുള്ള ഉപജീവനമാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.
അംഗിരസ്സിന്റെ വംശജാതരായ ചില ബ്രാഹ്മണര്‍ ഒരു ദ്വാദശാഹസത്രം (പന്ത്രണ്ടു ദിവസത്തെ സത്രം) നടത്തുന്നുണ്ട്. ആറു ദിവസം വീതമുള്ള രണ്ടുഘട്ടങ്ങള്‍ സത്രത്തിനുണ്ട്. ആറാം ദിവസം അന്വേഷിക്കേണ്ട ചടങ്ങും മന്ത്രവും അവര്‍ക്കറിയില്ല. അതു ഞാന്‍ നിനക്കു പറഞ്ഞു തരാം. അതു നീയവരെ പഠിപ്പിച്ചാല്‍ നിനക്കു വേണ്ട ധനം അവര്‍ തരും.
യാഗം കഴിഞ്ഞു. യജ്ഞാവസാനം അവശേഷിച്ച ധനമെല്ലാം ബ്രാഹ്മണര്‍ കവിക്കു നല്കി. കവി അതെടുക്കാന്‍ ഭാവിച്ചപ്പോള്‍ രുദ്രന് തടസ്സവാദം പറഞ്ഞു. യാഗശാലയില്‍ അവശേഷിക്കുന്ന ധനം ആര്ക്കവകാശപ്പെട്ടതാണെന്ന് നീ നിന്റെ പിതാവിനോട് അന്വേഷിച്ചുവരൂ എന്നു പറഞ്ഞു.
കവി തിരിച്ചു അടുത്തെത്തി. യജ്ഞശിഷ്ട ധനത്തിന്റെ അവകാശി ആരാണെന്ന് തിരിച്ചറിഞ്ഞു. കവി തിരിച്ചുയാഗശാലയിലെത്തി യജ്ഞശിഷ്ടാവകാശി രുദ്രനാണെന്ന് അറിയിച്ചു. ബ്രാഹ്മണന് തനിക്കു കിട്ടിയ ധനത്തെ രുദ്രനു നല്‍കുകയും ചെയ്തു. പിതാവിന്റെ ധര്‍മബോധവും പുത്രന്റെ സത്യസന്ധതയും കണ്ട രുദ്രന് ധനമെല്ലാം കവിക്കു ദാനമായി നല്കി. കൂടാതെ ബ്രഹ്മജ്ഞാനവും ഉപദേശിച്ചു. ബ്രഹ്മചര്യാശ്രമം ഇടക്കുവച്ചു നിര്‍ത്തിയെങ്കിലും അതിലെ സത്യാദി സദ്ഗുണങ്ങള്‍ ഗൃഹസ്ഥാശ്രമത്തിലും പാലിക്കാന്‍ കവി ശ്രദ്ധ ചെലുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: