ആത്മബോധോദയം എന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വേദോപദേശത്തിന്റെ ആന്തരിക സത്തയാണെന്ന് പ്രഖ്യാപിച്ച് ശ്രീനാരായണ ഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ച പരമാചാര്യനായിരുന്നു ശുഭാനന്ദ ഗുരു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പിടഞ്ഞാറ്റുംചേരിയില്‍ കുലായ്ക്കല്‍ എന്ന പറയഭവനത്തില്‍ ജ്യാതി -കൊച്ചു നീലി ദമ്പതികളുടെ മകനായി കൊല്ലവര്‍ഷം 1057 മേടം 17 ന് പൂരം നാളിലായിരുന്നു ശുഭാനന്ദ ഗുരുവിന്റെ ജനനം. കുഞ്ഞിന് മാതാപിതാക്കള്‍ കൊച്ചു നാരായണന് എന്ന് പേരിട്ടു. പാന്കുട്ടി എന്ന് ചെല്ലേപ്പരും. ഏഴു വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു ദിവസം കുട്ടിയില്‍ ചില ചേഷ്ടകള്‍ പ്രകടമായി.
അസ്തമയം കഴിഞ്ഞ് പാന്‍ കുട്ടി അര്‍ദ്ധ മയക്കത്തിലേക്ക് പ്രവേശിച്ചു. മൂന്ന് ദിവസങ്ങള്‍ ജലപാനം പോലുമില്ലാതെചലനമറ്റു കിടന്നു. എന്നാല്‍ തന്റെ അന്തര്‍ബോധം നിലനില്ക്കയായിരുന്നുവെന്നും ഈ ദിവസങ്ങളില്‍ ദിവ്യജ്ഞാന തേജോമയങ്ങളായ കാഴ്ചകള്‍ പലതും കണ്ടാസ്വദിക്കുകയായിരുവെന്നും പിന്നീട് അദ്ദേഹം രേഖെപ്പടുത്തിയിട്ടുണ്ട്. അര്‍ദ്ധമയക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ടും ബാലനില്‍ പ്രകടമായ മാറ്റം നിലനിന്നു.
പാന്‍ കുട്ടിക്ക് 12 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. ആ സംഭവം പാന്കുട്ടിയെ വിഷാദവാനാക്കി. ഒരു നാള് പാന്‍ കുട്ടി അപ്രത്യക്ഷനായി. ദേശസഞ്ചാരമായിരുന്നു പിന്നീട്. ആ യാത്രയില്‍ ധര്‍മ്മ സ്ഥാപനങ്ങളില്‍ അന്തിയുറങ്ങി. അശരണര്‍ക്കായി വേല ചെയ്തു. അപ്പോഴും ആത്മീയ ചൈതന്യത്തിന്റെ വികാസത്തിനാവശ്യമായ വിജ്ഞാനസമ്പാദനത്തിന്റെ വഴിതേടുകയായിരുന്നു ആ മനസ്.
ഒടുവില്‍ ഇടുക്കി ജില്ലയില്‍ ഏലപ്പാറയ്ക്കടുത്ത് ചീന്തലാര്‍ എസ്റ്റേറ്റില്‍ തൊഴിലാളിയായി. രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ലയങ്ങളിലെത്തി പ്രാര്‍ത്ഥനയും സുഭാഷിതങ്ങളും പ്രബോധനങ്ങളും നല്കി അവരെ ആന്തരികമായും ബാഹ്യമായും ഉണര്‍ത്തി.
അവിടെ നിന്ന് അപ്രത്യക്ഷനായ അദ്ദേഹം കരുന്തരുവി മലയിലുള്ള പുന്നമരച്ചോട്ടില്‍ തികച്ചും ദുര്‍ഘടമായ സാഹചര്യത്തെ അതിജീവിച്ച് രണ്ടു വര്‍ഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ടു ദിവസവും തപസ്സു ചെയ്തു. ആത്മജ്ഞാനത്തിന്റെ അന്തര്‍ജ്വാലയില്‍ ഉരുകിയുറച്ച മനസ്സിന്നുടമയായി. യുഗ വ്യവസ്ഥകളും വേദവും വേദാന്ത
പ്പൊരുളും ഉല്പത്തി രഹസ്യങ്ങളും പ്രപഞ്ച സത്യങ്ങളും ഹൃദിസ്ഥമാക്കി.
അറിവ്, ആചാരം, വിശുദ്ധി, ആരാധന, ആശ്വാസം, ആനന്ദം, നാമസങ്കീര്‍ത്തനം എന്നീ സപ്ത ഗുണശീലരായി ജീവിക്കാന്‍ ശുഭാനന്ദഗുരു ജനങ്ങളെ ഉപദേശിച്ചു.
ഇഹലോക ഗുരുവിനെ കണ്ടെത്തി ലോക രക്ഷയ്ക്കായി ഒരുമ്പെട്ടു കൊള്ളുക എന്ന അശരീരിയെ തുടര്‍ന്ന് കൊല്ലവര്‍ഷം 1102 വൃശ്ചികം 16 ന് അദ്ദേഹം ശിവഗിരിയില്‍ എത്തി. ശ്രീനാരായണ ഗുരുവുമായി സമാഗമം. വെറ്റില, പാക്ക്, നാണയം എന്നിവ എടുത്ത് ഭക്ത്യാദരവോടെ വണങ്ങി. ശ്രീനാരായണ ഗുരു ദക്ഷിണ സ്വീകരിച്ചനുഗ്രഹിച്ചു. ആത്മബോധോയസംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഉപദേശങ്ങളും സഹായങ്ങളും നല്കി. സംഘത്തിന്റെ അഡൈ്വസറായി ശിവഗിരി ധര്‍മ്മസംഘം സെക്രട്ടറി ധര്‍മ്മതീര്‍ത്ഥര്‍ സ്വാമികളെ ശ്രീനാരായണഗുരു നിയമിച്ചു.
ഡോ. പല്പു എഴുതിയ ഒരു കത്തില്‍ ശുഭാനന്ദ ഗുരുവിനെക്കുറിച്ച് ഇങ്ങനെ കാണുന്നു:
പൊതുജനങ്ങളുടെ, വിശേഷിച്ചും സാധുജനങ്ങളുടെ നന്മയ്ക്കായി ഇത്രത്തോളം ആത്മാര്‍ത്ഥമായി യത്നിക്കുന്ന ഒരാളെ സ്വാമി ശിഷ്യന്മാരിലുംമറ്റ് സംന്യാസിമാരിലും എനിക്കറിയില്ല. കാഷായം ധരിക്കുന്നതിലും മഠങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിലും മറ്റുമുള്ള ചുമതലകള്‍ ഇത്രത്തോളം അറിയാവുന്നവരേയും ഞാനറിയുന്നില്ല.’
ആദ്യ ശിവഗിരി തീര്‍ത്ഥാടനം നടത്താന്‍ ശ്രീനാരായണ ഗുരുവിന്റെ അനുമതി ലഭിച്ചത് ശുഭാനന്ദ ഗുരുവിനാണ്.
ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അമ്മാവന് രാമവര്‍മ്മരാജ എന്ന ആര്‍ട്ടിസ്റ്റ് തിരുമേനി ശുഭാനന്ദ ഭക്തനും അഭ്യൂദയകാംക്ഷിയുമായിരുന്നു.
ക്ഷേത്രപ്രവേശനആവശ്യമുന്നയിച്ച് 101 സന്യാസിമാരെ അണിനിരത്തി ശുഭാനന്ദ ഗുരു നടത്തിയ പദയാത്ര ചരിത്രത്തിന്റെ ഭാഗമായി മാറിയ സംഭവമാണ്.
ആത്മബോധോദയ സംഘം പ്രവര്‍ത്തനം ആരംഭിച്ച് ആശ്രമങ്ങള്‍ സ്ഥാപിച്ചതോടെ വൃദ്ധര്‍ക്കും ആതുരര്‍ക്കും അനാഥര്‍ക്കും അത് അഭയസങ്കേതമായി. അശരണര്‍ക്ക് തൊഴില്‍ പരിശീലനം നേടി സ്വയംപര്യാപ്തരാകാന്‍ സംവിധാനവും സംഘം ഒരുക്കി.
1950 ജൂലൈ 29ന് 68ാം വയസിലായിരുന്നു ശുഭാനന്ദഗുരുവിന്റെ ദേഹവിയോഗം.
(സാംബവ മഹാസഭ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: