രാജസ്ഥാനില്‍ ഇന്ത്യാ -പാക് അതിര്‍ത്തിയിലുള്ള ഗ്രാമമാണ് ‘താനോട്’. ജയ്സാല്‍മീര്‍ ജില്ലയില്‍ അതീവ സുരക്ഷാ മേഖലയിലുള്ള പ്രദേശം. താനോടിനൊരു ഗ്രാമദേവതയുണ്ട്. ശത്രു രാജ്യത്തെ തുരത്താന്‍ സൈനികര്‍ക്ക് തുണയായ ‘താനോട് മാതാ.’ അതിര്‍ത്തി സുരക്ഷാ സേനയുടെ സംരക്ഷണത്തിലുള്ള താനോട് മാതാ ക്ഷേത്രത്തിന്റെ ഐതിഹ്യത്തേക്കാള്‍ പ്രസിദ്ധമാണ് അവിശ്വസനീയമായ അതിന്റെ ചരിത്രം. ക്ഷേത്രം തകര്‍ക്കാന്‍ പാക് സൈനികര്‍ തുടരെത്തുടരെ ബോംബു വര്‍ഷിച്ചിട്ടും ക്ഷേത്രത്തിന് ഇതേവരെ ഒരു പോറല്‍ പോലുമേറ്റിട്ടില്ല. കെട്ടുകഥയല്ലാത്ത ആ ചരിത്രം ക്ഷേത്രത്തോടു ചേര്‍ന്നുള്ള മ്യൂസിയത്തിലെ ശേഷിപ്പുകളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് വായിച്ചെടുക്കാം.
1965 ലെ ഇന്ത്യാ -പാക് യുദ്ധത്തോടെയാണ് ക്ഷേത്രം പ്രസിദ്ധമായത്. അതിര്‍ത്തിയായ ലോംഗെവാലെയ്ക്ക് അപ്പുറത്തു നിന്ന് ആയിരത്തിലേറെ ബോംബുകളാണ് ക്ഷേത്രത്തെ ലക്ഷ്യമാക്കി പാക് പട്ടാളം വര്‍ഷിച്ചത്. പക്ഷേ, ക്ഷേത്ര പരിസരത്തു വീണ ബോംബുകളില്‍ ഒന്നു പോലും പൊട്ടിയില്ല. ഗ്രാമീണര്‍ക്കോ, സൈനികര്‍ക്കോ യുദ്ധത്തില്‍ അപായമൊന്നും ഏറ്റതുമില്ല.
1971 ലെ യുദ്ധകാലത്തും ഇതേചരിത്രം ആവര്‍ത്തിച്ചു. പൊട്ടാതെ പോയ ബോംബുകളും യുദ്ധോപകരണങ്ങളും മ്യൂസിയത്തില്‍ വിവരണക്കുറിപ്പുകളോടെ സൂക്ഷിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ശേഷം ക്ഷേത്ര മുറ്റത്ത് ഒരു ഒരു വിജയ സ്തംഭവും സൈനികര്‍ സ്ഥാ
പിക്കുകയുണ്ടായി. 71ലെ വിജയസ്മരണ പുതുക്കാന്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 16ന് ക്ഷേത്ര വളപ്പില്‍ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്. ഥാര്‍ മരുഭൂമി കാണാനെത്തുന്ന സന്ദര്‍ശകരാരും ഈ ദേവസ്ഥാനത്തെത്താതെ മടങ്ങാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: