എസ്.ബി. പണിക്കര്‍
പ്രാണി ഹിംസനത്തോള-മധര്മം മറ്റൊന്നില്ല പ്രാണരക്ഷണത്തോളം ധര്‍മവും മറ്റൊന്നില്ല
പ്രാണികളെ കൊന്ന് ഇല്ലാതാക്കുന്നതു പോലുളള കൊടിയ ഹിംസ വേറെ ചൂണ്ടിക്കാണിക്കാനില്ല. പ്രാണികളെ സംരക്ഷിക്കുന്നതു പോലൊരു പുണ്യപ്രവൃത്തിയുമില്ലെന്നും പഞ്ചതന്ത്രം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതം അഹിംസയ്ക്ക് വലിയ പ്രാധാന്യം നല്കി പോന്നിരുന്നു. ‘ അഹിംസാ പരമോ ധര്‍മ എന്നതു നമ്മുടെ മുദ്രാവാക്യമാണ്.
വിദേശീയരായ അക്രമികള്‍ വന്നതോടെ പ്രാണിഹിംസ ഒരു രസമായി മാറി. ചെങ്കിസ്ഖാനെ ഓര്‍ക്കുക. കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റെയും ഓരോ മുടി ശേഖരിച്ച് വെഞ്ചാമരമുണ്ടാക്കി ഞാന്‍ ഇത്രയും മനുഷ്യരെ വധിച്ചിട്ടുണ്ടെന്ന് അഹങ്കരിച്ചു.
മാംസപ്രിയന്മാരുടെ എണ്ണം കൂടിയപ്പോള്‍ ജീവജാലങ്ങളുടെ നാശത്തിന് വേഗമേറി. അവര്‍ക്ക് ജീവി സ്നേഹം കുറയും. ജീവികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യനു വേണ്ടിയാണെന്ന് പാശ്ചാത്യരുടെ ഇടയില്‍ ഒരു വാദമുണ്ടായി. ഇതിനു ചട്ടമ്പി സ്വാമികള്‍ ചുട്ട മറുപടി കൊടുത്തു. ‘എങ്കില്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനാണെന്നും പറഞ്ഞു കൂടെ? എന്നതായിരുന്നു മറുപടി.
ശ്രീബുദ്ധന്റെ ജീവി സ്നേഹം ഏറെ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയില്‍ വച്ച് ഗാന്ധിജിയുടെ മുഖത്ത് വെള്ളക്കാരന് ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. മോഹന്‍ദാസ് ഗാന്ധി ചോദിച്ചു; ‘ അങ്ങയുടെ കാലിനു വല്ലതും പറ്റിയോ എന്ന്’. ഗാന്ധിജിക്കു കിട്ടിയ അപ്രതിരോധ്യമായ ഈ ശക്തിയാണ് ബ്രിട്ടീഷുകാരനെ രക്തരഹിത വിപ്ലവത്തിലൂടെ പറഞ്ഞുവിടാന്‍ സഹായിച്ചത്. ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേവീദേവന്മാരുമായി അവയെ ബന്ധിപ്പിച്ചു. വാനരനെ ശ്രീരാമനുമായി, ഗരുഡനെ വിഷ്ണുവുമായി, സര്‍പ്പത്തെ ശിവനുമായി, പഴുതാരയെ സരസ്വതിയുമായി, മയിലിനെ ഗണേശനുമായി…അങ്ങനെ നീളുന്നു അത്.
പൂര്‍വ ദേശത്തു നിന്നുതന്നെയുണ്ടായ ജീവിസ്നേഹത്തിന്റെ ഒരു ഉത്തമ മാതൃക മറക്കാന്‍ പറ്റില്ല. ഈജിപ്ത് ഭരണാധികാരിയായിരുന്ന ഷീബാ രാജ്ഞി, സോളമന് ചക്രവര്‍ത്തിയെ സന്ദര്‍ശിക്കാന്‍ പോയി. തിരിച്ചു പോരുമ്പോള്‍ മര്യാദ അനുസരിച്ച് കുറേ ദൂരം സോളമന് അനുഗമിച്ചു. പെട്ടെന്ന് ഇരുകൂട്ടങ്ങളുടെയും സൈനികവ്യൂഹങ്ങളെ വഴിതിരിച്ചു വിട്ടു. കാരണം വഴിയില്‍ കുറേ ഉറുമ്പിന് കൂട്ടം പോകുന്നുണ്ടായിരുന്നു. സോളമന് പറഞ്ഞു; ‘അവയുടെ സംഭാഷണം എനിക്ക് കേള്‍ക്കാന്‍ കഴിയും. ഉറുമ്പുകള്‍ പറഞ്ഞുവത്രേ. ‘ ചക്രവര്‍ത്തിയും പരിവാരങ്ങളും വരുന്നുണ്ട്. നമ്മുടെ അന്ത്യമായി. നമ്മള് ചവിട്ടിയരയ്ക്കപ്പെടും. അതു കേട്ട് കുറേ ഉറുമ്പുകള്‍ ഇങ്ങനെ ചോദിച്ചു ‘ നമ്മളും ചക്രവര്‍ത്തിയുടെ പ്രജകളല്ലേ? ‘ കഥയെന്തായാലും സോളമന് ജന്തു സ്നേഹമുള്ള മനുഷ്യനായിരുന്നു എന്നു മനസ്സിലാക്കാം.
ശ്രീകൃഷ്ണന് നിരായുധീകരണത്തിന്റെ ആധുനിക പ്രതീകം എന്ന് തുറവൂര്‍ വിശ്വംഭരന് അദ്ദേഹത്തിന്റെ മഹാഭാരത വിമര്‍ശനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.’ വൃക്ഷാല്‍ ഛിത്വാ കൃത്വാരുധിര കര്‍ദ്ദമം, യദ്വേവം ഗമ്യതേ സ്വര്‍ഗം നരകം കേന ഗമ്യതേ’ എന്നു ചോദിച്ചതും ഭാരതീയാചാര്യന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: