ജാതകത്തിലെ ഏതു ദുരിതങ്ങള്‍ക്കും ശാന്തി ലഭിക്കുന്ന സന്നിധിയാണ് വാരാണസിയിലെ സങ്കട മോചന് ഹനുമാന് ക്ഷേത്രം. ശനിദോഷവും ചൊവ്വാദോഷവും മാറാന്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്താറുള്ളത്.
രാമചരിതമാനസിന്റെ കര്‍ത്താവായ തുളസീദാസിന് ഹനുമാന് സ്വപ്നദര്‍ശനം നല്‍കിയത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. പിന്നീട് അവിടെ ക്ഷേത്രം പണിയുകയായിരുന്നു.
ഹനുമാന്റെ വിഗ്രഹത്തിനുമുണ്ട് പ്രത്യേകത. കളിമണ്ണിലാണ് വിഗ്രഹമുണ്ടാക്കിയിരിക്കുന്നത്.
ഹനുമാന് ലഡു നിവേദിക്കുന്നതാണ് പ്രധാന വഴിപാട്. വിഗ്രഹത്തില്‍ സിന്ദൂരവും കുങ്കുമവും ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ സര്‍വാഭീഷ്ടങ്ങളും സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ക്ഷേത്രത്തിലെ ഹനുമദ് ജയന്തി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. ഹനുമദ്വിഗ്രഹമെഴുന്നള്ളിക്കുന്ന ഘോഷയാത്രയാല്‍ അന്ന് വാരാണസിയിലെ വീഥികള്‍ നിറഞ്ഞൊഴുകും.
നാമാമാത്രമായൊരു ക്ഷേത്രമുണ്ടായിരുന്നിടത്ത് ഇന്നു കാണുന്ന വലിയ ക്ഷേത്രം പണിതത് 1900 ലാണ്. സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പണ്ഡിറ്റ് മദന്മോഹന് മാളവ്യയാണ് അതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: