കോട്ടയം: ളാക്കാട്ടൂര്‍ ഗീതാ മന്ദിര്‍ ആശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി് (76) സമാധിയായി. ചിന്മയാമിഷനില്‍ ആയിരുന്നു ആദ്യകാലത്ത് സ്വാമിജി. ഹിന്ദു മാര്‍ഗ്ഗ ദശക്മണ്ഡലിന്റെ 1999 മുതല്‍ ജനറല്‍ കണ്‍വീനര്‍ ആയും 2003 മുതല്‍ 2010 വരെ മണ്ഡലിന്റെ പ്രസിഡന്റും ആയി പ്രവൃത്തിച്ചിട്ടുണ്ട്.
റാന്നി ( പത്തനംതിട്ട) ഹിന്ദു മത പരിഷത്തിന്റേയും, നീര്‍വിളാകം (ചെങ്ങന്നൂര്‍ ) ഹൈന്ദവ സേവാ സമിതിയുടെയും രക്ഷാധികാരിയാണ്. കേരളത്തിലെ ഒട്ടുമിക്ക ധര്‍മ്മ സംഘടനകളുടേയും ഉപദേശകനും, വഴികാട്ടിയുമാണ്. ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്തിന്റെ നിറസാന്നിധ്യമായ ഈ യതീശ്വരന് തൊടുപുഴ, പുത്തന്‍കാവ്, ചെങ്ങന്നൂര്‍, പെരുവ, എന്നീ സ്ഥലങ്ങളില്‍ ആശ്രമം സ്ഥാപിക്കുകയും ഹിന്ദു സംഘടനകള്‍ക്ക് ആശ്രമങ്ങള്‍ ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 മുതല്‍ ളാക്കാട്ടൂര്‍ ഗ്രാമത്തില്‍ ചെറിയൊരു ആശ്രമം പുതിയതായി സ്ഥാപിച്ച് ജപ ധ്യാന അനുഷ്ഠാനം ചെയ്തു വരികയായിരുന്നു.
ആധ്യാത്മികതയുടെ അക്ഷയ ഖനി
സ്വാമി വേദാനന്ദജി സമാധി ആയി . ഏതാണ്ട് അര നൂറ്റാണ്ടിനടുത്തു കേരളത്തിന്റെ ആധ്യാത്മിക ചക്രവാളങ്ങളില്‍ ദിവ്യ ശോഭയായി , അഭൗമ സൗരഭ്യം പരത്തിയ യതീശ്വരന് മുക്തിയുടെ അപരതയില്‍ വിലയം പ്രാപിച്ചു .ആത്മസത്തയുടെ ജീവസുറ്റ ഉപദേശങ്ങള്‍ ഗീതാമാതാവിന്റെ വാമൊഴിയിലൂടെ ചൊരിഞ്ഞുകൊണ്ടിരുന്ന യോഗീശ്വരന് അരങ്ങൊഴിഞ്ഞു . ഒന്നും ആഗ്രഹിക്കാതെ , ഒന്നും സ്വന്തമായി അവശേഷിപ്പിക്കാതെ ആധാന്യ ജീവിതം പൊലിഞ്ഞു .
മലപ്പുറത്ത് പാരലല്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ജാതവേദന്‍ നമ്പൂതിരിപ്പാട് യാദൃശ്ചികമായാണ് സ്വാമി ചിന്മയാനന്ദന്റെ മുന്നില്‍ അകപ്പെട്ടത് .. ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ ആത്മ ചേതസ്സുണര്‍ന്നു.
സാന്ദീപനി സാധനാലയത്തിന്റെ ബ്രഹ്മചാരി കോഴ്സ് ല്‍ ചേരുന്നു. രണ്ടാമത്തെ ബ്രഹ്മചാരി കോഴ്സിലാണ് സ്വാമിജി ചേര്‍ന്നത് . സ്വാമി ഹരിനാമാനന്ദയും വിവേകചൈതന്യയും ( തേജോമയാനന്ദ സ്വാമിജി) ആയിരുന്നു ആചാര്യന്മാര് .. തുടര്‍ന്നങ്ങോട്ടുള്ള യാത്രകള്‍ എല്ലാം ഗീതാമാതാവിനായി ..
ചിന്മയാന സ്വാമിജി അന്ന് തന്റെ കൈത്തണ്ടയില്‍ അമര്‍ത്തി പിടിച്ച പിടി ഒരിക്കലും വിട്ടിരുന്നില്ലെന്നു സ്വാമിജി പറയാറുള്ളത് എത്ര സത്യം . ആ പിടി അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള പിടി ആയിരുന്നു .
വീണ്ടും സ്വാമിജിയുടെ പ്രിയ ഗുരുനാഥന്റെ ചൈതന്യത്തില്‍ സ്വാമിജി വിലയം പ്രാപിച്ചിരിക്കുന്നു ..
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: