തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തില്‍ ഭാഗഭാക്കാകാന്‍ തയ്യാറായി നില്ക്കുന്ന ഭക്തജനകോടികളുടെ സമര്‍പ്പണ യജ്ഞത്തി ന് കേരളത്തിലും തുടക്കമായി. ക്ഷേത്ര നിര്‍മ്മാണത്തിനു സമാന്തരമായി ഭാരതത്തിലെ ദേശഭക്തരായ ഓരോ പൗരന്റെയും ഹൃദയത്തിലും പരിവര്‍ത്തനം ഉണ്ടാകണമെന്ന ആചാര്യശ്രേഷ്ഠരുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധനസംഗ്രഹ സമിതി ക്ഷേത്ര നിര്‍മ്മാണത്തില്‍ മുഴുവന്‍ ദേശവാസികളെയും സമ്പര്‍ക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ക്ഷേത്രനിര്മ്മാണത്തിനാവശ്യമായ ധനസംഗ്രഹ യജ്ഞത്തിനാണ് തുടക്കമായത്. സംസ്ഥാനത്ത് പ്രമുഖരില്‍നിന്ന് ധനം സ്വീകരിച്ച് ഉദ്ഘാടനങ്ങള്‍ നടന്നു.ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കേരളത്തിലെ 14000 ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സമ്പര്‍ക്കം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
കൊട്ടാരം മുതല്‍ കുടില്‍ വരെ അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന്റെ നിധി സമാഹരണത്തിന്റെ ഭാഗമായി.
കവടിയാര്‍ കൊട്ടാരത്തിന്റെ നിധി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായില്‍നിന്നും ടി പി സെന്‍കുമാര്‍ ഏറ്റുവാങ്ങി. കാഞ്ഞിരം പാറ കോളനിയില്‍ നിന്നുള്ള നിധിയും സെന്‍ കുമാര്‍ ഏറ്റുവാങ്ങി.
കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി , വിഎസ്എസ്സി തിരുവനന്തപുരം ഡയറക്ടര്‍ ഡോ. സോമനാഥ്, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ശ്രീ രാമകൃഷണശ്രമം, ശാസ്തമംഗലം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ, ശബരിമല മുന്‍ മേല്‍ശാന്തി തെക്കേടത്തു വിഷ്ണു നമ്പൂതിരി, നടുവില്‍ മഠം പുഷ്പാഞ്ജലി സ്വാമിയാര് നീലകണ്ഠ ഭാരതി,, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ , എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എ. അജയഘോഷ്, വട്ടപ്പാറ കഴുനാട് ശ്രീ ഇണ്ടിളയപ്പന് ക്ഷേത്രം, യുവ ശാസ്ത്ര പ്രതിഭകള്‍ക്ക് നല്കുന്ന രജതകമലം അവാര്‍ഡ് നേടിയിട്ടുള്ള ഐഎസ്ആര് ശാസ്ത്രജ്ഞന് ഡോ. ദീപക് അഗര്‍വാള്‍,കര്‍സേവയില്‍ പങ്കെടുത്ത അജിത്കുമാര്‍ പനങ്ങോട്എന്നിവരും ധനസംഗ്രഹത്തില് പങ്കാളിയായി.
ആനന്ദാശ്രമം സുകുമാരന്ദ സ്വാമി, അമ്പൂരി ചെമ്പകപ്പാറ സുബ്രമണ്യക്ഷേത്രം, ഭൂതാനന്ദ ആശ്രമം, എടത്തറ ദേവി ക്ഷേത്രം, നാരായണീയ ആചാര്യ ഭുവനേശ്വരി ക്ഷേത്രം
കരിക്കകം ദേവീക്ഷേത്രം ട്രസ്റ്റും അയോധ്യയില്‍ ഉയരുന്ന ക്ഷേത്ര നിര്‍മ്മിതിക്കായി വിഹിതം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: