മോഹന്‍ലാലിനെ സംബന്ധിച്ച് മോഹന്‍ലാല്‍ ദ വെര്‍സിറ്റൈല്‍ ജീനിയസ് ആന്‍ഡ് മെസെഞ്ചര്‍ ഓഫ് ലൗ എന്ന പുസ്തകം അദ്ദേഹം 2009ല്‍ രചിച്ചിരുന്നു.
തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരേ തിയെറ്ററുകളില്‍ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ട്രോളുകളില്‍ നിറഞ്ഞ വ്യക്തി ആരെന്ന് അന്വേഷിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സോഷ്യല്‍മീഡിയയും. തിയെറ്ററില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയവരില്‍ നെഗറ്റീവ് അഭിപ്രായം പറയുന്നവരെ സൂക്ഷമതയോടെ നോക്കുകയും തുടര്‍ച്ചയായി മാധ്യമങ്ങളുടെ മൈക്കിന് മുന്നിലെത്തി ചിത്രം അതിഗംഭീരമാണെന്ന് പറയുകയും ചിത്രത്തിനെതിരേ മനപൂര്‍വമായ ഡീ ഗ്രേഡിങ് നടക്കുകയാണെന്നും ഈ വ്യക്തി പറയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഒപ്പം, ലാലേട്ടന് ആര്‍ര്‍റാടുകയാണ് എന്ന ഡയലോഗും ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
എന്നാല്‍, സന്തോഷ് മാത്യൂ വര്‍ക്കി എന്ന വ്യക്തി വെറും ലാവലേട്ടന് ആരാധകന് മാത്രമല്ല. ഉന്നതവിദ്യാഭ്യാസമുള്ള നിരവധി ബുക്കുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലാണ് പുസ്തക രചന. മോഹന്‍ലാലിനെ സംബന്ധിച്ച് മോഹന്‍ലാല്‍ ദ വെര്‍സിറ്റൈല്‍ ജീനിയസ് ആന്‍ഡ് മെസെഞ്ചര്‍ ഓഫ് ലൗ എന്ന പുസ്തകം അദ്ദേഹം 2009ല്‍ രചിച്ചിരുന്നു. ജെആര്‍എഫ്, നെറ്റ്, ഗേറ്റ് എന്നിവ നേടിയിട്ടുള്ള സന്തോഷ് പ്രായമായ മാതാപിതാക്കളെ നോക്കാന്‍ വേണ്ടി ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടാനുള്ള അവസരം ഒഴിവാക്കി. പാലക്കാട് സ്വദേശിയാണ് സന്തോഷ്. രാജഗിരി കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംടെക്കും പാസായിട്ടുണ്ട്. തുടര്‍ന്ന് ഐന്സ്റ്റീന് ടെക്നോളജി എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. ആളില്ല ലെവല്‍ ക്രോസുകളില്‍ സ്ഥാപിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം ഈ സ്റ്റാര്‍ട്ട്അപ്പ് ആണ് നിര്‍മിച്ചത്. മോട്ടിവേഷന്‍ പുസ്തകങ്ങളാണ് സന്തോഷിന്റെ ഇഷ്ട രചന.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്; മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരേ നിയമനടപടിയെന്ന് സന്ദീപ് വാര്യര്‍