×
login
വന്ദനക്കൊപ്പം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനുവിനെ കൂടി ഓര്‍ക്കൂ; പ്രതി ആദ്യം ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നെന്ന് അരുണ്‍ കുമാര്‍

പ്രതിയുടെ കൂടെ പോകാൻ ആരും തയ്യാറാകാതിരുന്ന അവസ്ഥയിൽ രാത്രിയിൽ പ്രദേശവാസികൾ , എന്തുകാര്യത്തിനും നാട്ടിൽ നാട്ടുകാർക്ക് വേണ്ടി ഇടപെട്ടിരുന്ന ബിനുവിനെ വിളിച്ചു വരുത്തുകയും പോലീസിന്റെ ഒപ്പം പ്രതിയെ കൊണ്ടുപോകാൻ ബിനു തയ്യാറാവുകയുമായിരുന്നു.

തിരുവനന്തപുരം:  ആരോഗ്യ കേന്ദ്രങ്ങളില്‍ ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെ തുടര്‍ച്ചയാണ് വന്ദനയെന്നും വന്ദനക്കൊപ്പം ഓര്‍ക്കേണ്ട വ്യക്തിയാണ് കൊട്ടാരക്കര സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനുവെന്ന് 24 ന്യൂസ് മുന്‍ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍കുമാര്‍. തുടര്‍ച്ചയായി അക്രമണങ്ങള്‍ക്ക് വിധേയരാവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേറ്റ് സംരക്ഷണം നല്‍കിയേ മതിയാകുവെന്നു പറഞ്ഞ അരുണ്‍കുമാര്‍ വന്ദനയ്‌ക്കൊപ്പം ആക്രമിക്കപ്പെട്ടു ആശുപത്രിയില്‍ കഴിയുന്ന ബിനുവിനെകൂടി ഓര്‍മ്മിക്കണമെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഒറ്റപ്പെട്ടതല്ല. ആരോഗ്യ കേന്ദ്രങ്ങളിലെ വികാര വിക്ഷോഭങ്ങളിൽ , ക്രിമിനലുകളുടെ വിളയാടലുകളിൽ നിസ്സഹായരായി ആതുരസേവനത്തിനിറങ്ങിയതിൻ്റെ പേരിൽ ആക്രമിക്കപ്പെടുന്ന ഡോക്ടർമാരുടെ തുടർച്ചയാണ് വന്ദനയും. മാനസികാരോഗ്യ മില്ലാത്ത സമൂഹത്തെ ചികിത്സിക്കാനെത്തുന്ന ഡോക്ടർമാരുടെ സുരക്ഷ സിസ്റ്റത്തിൻ്റെ ബാധ്യതയാണ്, ചുരുങ്ങിയ പക്ഷം ആ സമുഹം മാനസികാരോഗ്യം കൈവരിക്കും വരെയെങ്കിലും. കോടതിക്ക് പോലീസുണ്ട്, നിയമസഭയ്ക്കും, സെക്രട്ടറിയേറ്റിനും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ക്വാർട്ടേഴ്സിനും ഉണ്ട് കാവൽ. തുടർച്ചയായി അക്രമണങ്ങൾക്ക് വിധേയരാവുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്റ്റേറ്റ് സംരക്ഷണം നൽകിയേ മതിയാകു...

പ്രിയ വന്ദന, ആദരാഞ്ജലികൾ!


ഒപ്പം, മറ്റൊരു മനുഷ്യനെയും ഓർമ്മിച്ചേ മതിയാകു.

ബിനു ! വഴിയിൽ കിടന്ന പ്രതിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടെ പോയി കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ കിടക്കുന്ന സിപിഎം കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗം

പ്രതിയുടെ കൂടെ പോകാൻ ആരും തയ്യാറാകാതിരുന്ന അവസ്ഥയിൽ രാത്രിയിൽ പ്രദേശവാസികൾ , എന്തുകാര്യത്തിനും നാട്ടിൽ നാട്ടുകാർക്ക് വേണ്ടി ഇടപെട്ടിരുന്ന ബിനുവിനെ വിളിച്ചു വരുത്തുകയും പോലീസിന്റെ ഒപ്പം പ്രതിയെ കൊണ്ടുപോകാൻ ബിനു തയ്യാറാവുകയുമായിരുന്നു.

ഹോസ്പിറ്റലിൽ ആദ്യം പ്രതി ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നു. പ്രിയ സ്നേഹിതാ, ജീവിച്ചു വരിക !

 

    comment

    LATEST NEWS


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.