ടോക്കിയോ: ഒളിമ്പിക്സിന്റെ ആദ്യ ദിനം വനിതകളുടെ അമ്പെയ്ത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍ ഒളിമ്പിക് റെക്കോഡ്. വ്യക്തിഗത റാങ്കിങ്ങ് റൗണ്ടിലാണ് റെക്കോഡ് പിറന്നത്. 1996-ല്‍ ഉക്രെയ്നിന്റെ ലിന ഹെറാസിമെങ്കോ സ്ഥാപിച്ച 673 പോയിന്റ് തിരുത്തിയാണ് ആന്‍ സാന്‍ റെക്കോഡിന് അവകാശിയായത്. 680 പോയിന്റാണ് ഇന്നലെ 20കാരിയായ താരം നേടിയത്. ദക്ഷിണ കൊറിയന്‍ താരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 677 പോയിന്റുമായി യാങ് മിന്‍ഹി, 675 പോയിന്റുമായി കാങ് ചായങ് എന്നിവരാണ് ആന്‍ സാന്‍ പിന്നിലുള്ളത്.
അേതസമയം ഇന്ത്യയുടെ ലോക ഒന്നാം റാങ്കുകാരിയായ ദീപിക കുമാരി 663 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ഭൂട്ടാന്റെ കര്‍മയാണ് അടുത്ത റൗണ്ടില്‍ ദീപികയുടെ എതിരാളി.
പുരുഷന്മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ മത്സരിച്ച ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. അതനുദാസിനും പ്രവീണ്‍ യാദവിനും തരുണ്‍ദീപ് റായിക്കും യഥാക്രമം 35, 31, 37 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ദക്ഷിണകൊറിയയുടെ കിം ജെ ഡിയോക് 688 പോയിന്റുമായി ഒന്നാം സ്ഥാനത്തും അമേരിക്കയുടെ ലോകറെക്കോഡ് ജേതാവ് എല്ലിസണ് ബ്രാഡി 682 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ദക്ഷിണ കൊറിയയുടെ തന്നെ ജിന്‍ ഹിക് ഹോ 681 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
റൗണ്ട് ഓഫ് 64-ല്‍ അതനു ദാസ് ചൈനീസ് തായ്പേയിയുടെ ഡെങുമായും പ്രവീണ്‍ യാദവ് ആര്‍ഒസിയുടെ ബസര്ഷപോവുമായും തരുണ്‍ദീപ് റായ് ഉക്രെയ്നിന്റെ ഹന്ബിനുമായും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: