പാരീസ്: റോളാങ് ഗാരോസില്‍ യുവതാരം സ്റ്റെഫാനോസ് സിറ്റിസിപാസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച്് കിരീടം നേടിയതോടെ നൊവാക് ദ്യോക്കോവിച്ച്് നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം നേടുന്ന ലോകത്തെ മൂന്നാമത്തെ താരമായി.
ഓസ്ട്രേലിയന്‍ താരങ്ങളായ റോഡ് ലേവറും റോയ് എമേഴ്സണുമാണ് ദ്യോക്കോവിച്ചിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍. അമ്പത്തിരണ്ട് വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച്്.
കലാശക്കളിയില്‍ ആദ്യ രണ്ട് സെറ്റും നഷ്ടമായ ദ്യോക്കോവിച്ച് ശക്തമായ പോരാട്ടത്തിലൂടെ കിരീടവിജയത്തിലേക്ക് കയറുകയായിരുന്നു. സ്കോര്‍: 6-7(6), 2-6, 6-3, 6-2, 6-4. സ്വിസ് താരമായ ദ്യോക്കോവിച്ചിന്റെ പത്തൊമ്പതാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
പുരുഷ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി റെക്കോഡ് പങ്കുവയ്ക്കുന്ന റാഫേല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കും ഒപ്പം എത്താന്‍ ദ്യോക്കിവിച്ചിന് ഒരു കിരീടം കൂടി മതി. നദാലും ഫെഡററും ഇതു വരെ ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വീതം നേടിയിട്ടുണ്ട്.
കളിമണ്‍കോര്‍ട്ടിലെ രാജാവ് എന്ന വിശേഷിക്കപ്പെടുന്ന റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് ഇത്തവണ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നത്. കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍ഡ് സ്ലാമായ ഫ്രഞ്ച് ഓപ്പണില്‍ പതിമൂന്ന തവണ സിംഗിള്‍സ് കിരീടം നേടിയ താരമാണ് സ്പാനിഷ് താരമായ റാഫേല്‍ നദാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: