മെല്‍ബണ്‍: അഞ്ചു സെറ്റ് നീണ്ട ക്ലാസിക് ക്ലാഷില്‍ നി്ക്ക് കിര്‍ഗിയോസിനെ മറികടന്ന്് ഡൊമിനിക് തീം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഡൊമിക് തീം രണ്ട് സെറ്റിന് പിന്നില്‍ നിന്ന ശേഷമാണ് വിജയത്തിലേക്ക്് പൊരുതിക്കറിയത്. സ്കോര്‍: 4-6, 4-6, 6-3, 6-4, 6-4.
ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ തോല്‍പ്പിച്ച് നാലാം റൗണ്ടിലെത്തി. സ്കോര്‍: 7-6, 6-4,, 3-6,4-6, 6-2. വയറിലെ പേശിക്കേറ്റ പരിക്കുമായി പൊരുതിയാണ് ദ്യോക്കോവിച്ച് വിജയം പിടിച്ചത്.
ആറാം സീഡ് അലക്സാണ്ടര്‍ സ്വെരേവ് മൂന്നാം റൗണ്ടില്‍ അഡ്രിയാന്‍ മന്നാറിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-3, 6-1.
വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ്, മൂന്നാം സീഡ് നവോമി ഒസാക്ക, രണ്ടാം സീഡ് സിമോണ ഹാലേപ്പ് എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലെത്തി.
പത്താം സീഡായ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ അനസ്താസിയ പോറ്റപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 7-6, 6-2. ജപ്പാന്റെ മൂന്നാം സീഡായ നവോമി ഒസാക്ക ടുണീഷ്യയുടെ ജാബ്യുയറിനെ അനായാസം മറികടന്നു. സ്കോര്‍: 6-3, 6-2.
രണ്ട് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഗാര്ബിന് മുഗുരുസയാണ് അടുത്ത റൗണ്ടില്‍ ഒസാക്കയുടെ എതിരാളി. പതിനാലാം സീഡായ മുഗുരുസ മൂന്നാം റൗണ്ടില്‍ സെറീന ഡിയാസിനെ 6-1, 6-1 ന് തോല്‍പ്പിച്ചു.
രണ്ടാം സീഡായ സിമോണ ഹാലേപ്പ്് റഷ്യുടെ വെറോണിക്കയെ അനായാസം പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-4. ഇഉത് തുടര്‍ച്ചയായ നാലാം തവണയാണ് ഹാലേപ്പ്് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ എത്തുന്നത്.
മെല്‍ബണില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും കാണികളെ ഒഴിവാക്കി ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: