മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനിടെ ഓസിസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ് തലയ്ക്കു പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. പന്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
44ാം ഓവറില്‍ ഓസീസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ അടിച്ചകറ്റാനുള്ള ശ്രമിത്തിനിടെ ബോള്‍ ബാറ്റില്‍ കൊണ്ടശേഷം പന്തിന്റെ ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഈ പന്തില്‍ ആഷ്ടണ്‍ ടര്‍ണര്‍ പിടിച്ച് ഋഷഭ് പുറത്താവുകയും ചെയ്തു. 33 പന്തില്‍ ഒരു സിക്സും രണ്ട് ഫോറുകളും അടക്കം 28 റണ്‍സാണ് ഋഷഭ് നേടിയത്. ഋഷഭിന് പകരം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി മനീഷ് പാണ്ഡെയെ ഇന്ത്യ ഇറക്കിയിരുന്നു. റെക്കോഡ് തോല്‍വിയോടൊപ്പം പന്തിന്റെ പരിക്കും ഇന്ത്യന്‍ ടീമിനെ വലയ്ച്ചിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ പന്തിന് കളിക്കാനാകാതെ വന്നാല്‍ മുന്‍നിര ബാറ്റ്സ്മാനായ രാഹുലായിരിക്കും കീപ്പറിന്റെ ഗ്ലൗസണിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: