ന്യൂദല്‍ഹി: ടോക്കിയോ ഗെയിംസ്് തന്റെ അവസാന ഒളിമ്പിക്സായരിക്കുമെന്ന് ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ ബോക്്സിങ് താരം മേരി കോം. ടോക്കിയോ അവസാന ഒളിമ്പിക്സ് ആയിരിക്കും. പ്രായം കൂടി വരികയാണ് . ഇപ്പോള്‍ മുപ്പത്തിയെട്ട് വയസായി. ഇനിയൊരു നാലു വര്‍ഷം കഴിഞ്ഞാണ് അടുത്ത ഒളിമ്പിക്സ്. അതുവരെ മത്സര രംഗത്ത് തുടരാനാകുമെന്ന് തോന്നുന്നില്ലെന്ന്് മേരി കോം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒളിമ്പിക്സ്് വലിയൊരു വേദിയാണ്. ഒളിമ്പിക്സില്‍ മത്സരിച്ച് മെഡല്‍ നേടുകയെന്നത്് ഏതൊരുകായികതാരത്തിന്റെയും സ്വപ്നമാണ്. ജീവിതം തന്നെ അത് മാറ്റിമറിക്കുമെന്ന് മേരി കോം കൂട്ടിച്ചേര്‍ത്തു.
2012 ലെ ലണ്ടന്‍ ഒളിമ്പിക്സിലാണ് മേരി കോം ആദ്യമായ മത്സരിച്ചത്. അന്ന് വെങ്കല മെഡല്‍ നേടി. 2016 ലെ റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സിന് മേരി കോം യോഗ്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: