ഇംഫാല്‍: ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പവര്‍ലിഫ്റ്റിങ് താരം മീരാബായ് ചാനു ഇന്നലെ വീട്ടിലെത്തി. അമ്മയേും അച്ഛനെയും കണ്ട ചാനുവിന് കണ്ണുനീര് അടക്കാനായില്ല. ഇരുവരെയും കെട്ടിപ്പിടിച്ച്് കരഞ്ഞു.
അഞ്ചുവര്‍ഷമായി ഒളിമ്പിക്സിനായി തയ്യാറെടുത്തിരുന്ന ചാനുവിന്റെ വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് വീട്ടില്‍ എത്താനായത്. അമ്മ സമ്മാനമായി നല്കിയ ഒളിമ്പിക്സ് വളയത്തിന്റെ മാതൃകയിലുള്ള കമ്മല്‍ ധരിച്ചാണ് ചാനു ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയത്. മകള്‍ക്ക് ഭാഗ്യം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് അമ്മ തന്റെ സമ്പാദ്യം കൊണ്ട്് ചാനുവിന് കമ്മല്‍ വാങ്ങി നല്‍കിയത്.
ടോക്കിയോയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മീരാ ബായ് ചാനു ന്യൂദല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്്. ഇംഫാലില്‍ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള നോങ്്പോക്് കാക്ചിങ് ഗ്രാമത്തിലാണ് ചാനുവിന്റെ വീട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: