പാരീസ്: പാരീസ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ കന്നി കിരീടമെന്ന ഒന്നാം സീഡ് റാഫേല്‍ നദാലിന്റെ സ്വപ്നം തകര്‍ന്നു. സെമിഫൈനലില്‍ ജര്‍മനിയുടെ നാലാം സീഡ് അലെക്സാണ്ടര്‍ സ്വരേവ് നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-4, 7-5.
ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി നദാല്‍ ഒരിക്കലേ പാരീസ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയിട്ടുള്ളൂ. 2007 ലാണ് ഫൈനലിലെത്തിയത്. പക്ഷെ കിരീടം നേടാനായില്ല.
നദാലിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ സ്വരേവ് കിരീടപ്പോരാട്ടത്തില്‍ റഷ്യയുടെ ഡാനില്‍ മെഡ്വദേവിനെ നേരിടും. മൂന്നാം സീഡായ ഡാനില്‍ സെമിയില്‍ കാനഡയുടെ മിലോസ് റാവോനിക്കിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-4, 7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: