ന്യൂദല്‍ഹി: ചെസ്സില്‍ ഭാരതത്തിന്റെ തലസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുള്ള 16കാരന് വി. പ്രണവ് ഇപ്പോള്‍ റൊമാനിയയിലാണ്. പ്രണവിന് കഴിഞ്ഞ ദിവസം ചെസ്സില്‍ മിടുക്കിന്റെ അടയാളമായി ഗ്രാന്റ് മാസ്റ്റര്‍ പദവി കിട്ടി. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രാന്റ് മാസ്റ്റര്‍മാരുടെ എണ്ണം 75 ആയി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരത്തിന് ഇത് ചെസ്സിന്റെ ആദരം.
2000ല്‍ വെറും പത്ത് ഗ്രാന്റ്മാസ്റ്റര്മാരുണ്ടായിരുന്നു ഇന്ത്യയാണ് 22 വര്‍ഷത്തിനുള്ളില്‍ 65 ഗ്രാന്റ്മാസ്റ്റര്മാരെക്കൂടി സംഭാവനചെയ്തത്. ഇതോടെ ഗ്രാന്റ്മാസ്റ്റര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാം സ്ഥാനത്താണ്. റഷ്യയാണ് ഇതില്‍ ഏറ്റവും മുന്നില്‍- 211 ഗ്രാന്റ്മാസ്റ്റര്‍മാര്‍. യുഎസ് 103 ഗ്രാന്റ് മാസ്റ്റര്‍മാരുമായി രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മ്മനി (94), ഉക്രൈന് (89) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
75 ഗ്രാന്റ്മാസ്റ്റര്‍മാരില്‍ 27 പേരും തമിഴ്നാട്ടില്‍ നിന്നാണ്. മഹാരാഷ്ട്രയാണ് 10 ഗ്രാന്റ്മാസ്റ്റര്മാരായി രണ്ടാം സ്ഥാനത്ത്. ബംഗാളില്‍ നിന്നും 9 ഗ്രാന്റ് മാസ്റ്റര്‍മാരുണ്ട്.
ഗ്രാന്റ് മാസ്റ്റര്‍ ആകണമെങ്കില്‍ ഇലോ റേറ്റിംഗില്‍ എപ്പോഴെങ്കിലും കുറഞ്ഞത് 2500 പോയിന്റ് നേടിയിരിക്കണം. ഹംഗേറിയന്‍-അമേരിക്കന്‍ ഫിസിക്സ് പ്രൊഫസറായ അര്പഡ് ഇലോ ആണ് ചെസ്സിലെ മിടുക്ക് അളക്കാനുള്ള ഇലോ എന്ന റേറ്റിംഗ് സംവിധാനം ഉണ്ടാക്കിയത്. അതുകൊണ്ടാണ് ഇതിന് ഇലോ റേറ്റിംഗ് എന്ന പേര് വന്നത്. ഉയര്‍ന്ന റേറ്റിംഗുള്ള കളിക്കാരുമായി വിജയിച്ചാലാണ് റേറ്റിംഗ് കൂടുക. വിവിധ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ 27 ഗെയിമുകളില്‍ നിന്നും 2 അനുകൂല ഫലം (നോം) നേടിയിരിക്കണം. ഈയിടെ റൊമാനിയയിലെ ലിംപിഡിയ ചെസ്സില്‍ നോം നേടിയതോടെയാണ് 75ാം ഗ്രാന്റ് മാസ്റ്റര്‍ എന്ന പദവിയിലേക്ക് വി. പ്രണവ് ഉയര്‍ന്നത്.
1998ല്‍ 38 വയസ്സായിരുന്നു ഇന്ത്യയില്‍ ഒരു ഗ്രാന്റ്മാസ്റ്ററാകാനുള്ള ശരാശരി പ്രായമെങ്കില്‍ ഇന്നത് 16 ആയി ചുരുങ്ങിയിരിക്കുന്നു. കൗമാരക്കാരായ ഗ്രാന്റ്മാസ്റ്റര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ അനുഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: