ശാസ്ത്രബോധത്തോടെ നാടിന്റെ പൈതൃകത്തെ സമീപിച്ചാല്‍ അത്ഭുതങ്ങള്‍ തിരിച്ചറിയാം
തിരുവനന്തപുരം: ശാസ്ത്രം വൈദ്യശാസ്ത്രം, ദിശാനിര്‍ണയം മുതലായ മേഖലകളില്‍ ഇന്ത്യയുടെ പൈതൃക സംസ്‌കാരത്തില്‍ ഊന്നിയ വിജ്ഞാനം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ നേതൃത്വത്തില്‍ ശാസ്ത്ര പൈതൃക ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വൈജ്ഞാനിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ പാശ്ചാത്തരുടേതാണെന്ന ബോധം കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വന്ന വിദ്യാഭ്യാസ രീതിയിലൂടെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പും സത്സംഗ് ഫൗണ്ടേഷനും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് പരിപാടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനികമെന്ന് ലോകം വിശേഷിപ്പിക്കുന്ന പല കണ്ടുപിടിത്തങ്ങളും യഥാര്‍ത്ഥത്തില്‍ ഉദയം ചെയ്തത് പൗരാണികഭാരതത്തില്‍ നിന്നാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സംഖ്യാശാസ്ത്രം പൂര്‍ണ്ണമായും ഭാരതത്തിന്റെ സംഭാവനയാണ്. പൈതഗോറസ് തിയറി ഗ്രീക്കുകാര്‍ കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്നു.
ഭൂമി ഉരുണ്ടതാണെന്നും ഭൂമിയിലെ വിവിധ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവും പ്രാചീന ഭാരതത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. സമുദ്രയാത്രയില്‍ ദിശാനിര്‍ണയം സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ എല്ലാം തന്നെ ഭാരതത്തില്‍ നിന്നാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യ കണ്ടുപിടിച്ചത് യഥാര്‍ത്ഥത്തില്‍ വാസ്‌കോഡഗാമയല്ല, മറിച്ച് ഒരു ഇന്ത്യക്കാരന്‍ തന്നെയാണ് ഗാമയ്ക്ക് വഴികാട്ടി കൊടുത്തത്.
ഹെര്‍ണിയ, വൃക്കയിലെ കല്ല് മുതലായവയുടെ ശസ്ത്രക്രിയ രീതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ചരകന്റെയും ശുശ്രുതന്റെയും ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളിയായ മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് രോഗങ്ങള്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയില്‍ ഉണ്ടാകുന്നില്ല. ക്ഷയം മലമ്പനി മുതലായ രോഗങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സകളില്‍ പലപ്പോഴും രോഗാണുക്കള്‍ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ ഈ വെല്ലുവിളികള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷ്യസുരക്ഷാ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായപ്പോള്‍ പരമ്പരാഗത ഇനങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. മികച്ച പോഷകാംശം ഉള്ളതും രോഗപ്രതിരോധശേഷി തരുന്നതുമായ ഇത്തരം പരമ്പരാഗത വിത്തിനങ്ങളെ പുനരുജീവിപ്പിക്കാനുള്ള പദ്ധതികളും ഗവേഷണങ്ങളും ആര്‍ജിസിബി നടത്തിവരികയാണ്. കുരുമുളക്, നെല്ലിനങ്ങള്‍ മുതലായവയില്‍ ഇത്തരം ഗവേഷണങ്ങള്‍ വ്യാപകമായിട്ടുണ്ട്. 40 ഓളം നെല്ലിനകളെ വീണ്ടും പുനരുജ്ജീവിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയും ആര്‍ജിസിബി നടപ്പിലാക്കി വരുന്നുണ്ടെന്നും പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് എഐ ഷാന്‍, പ്രൊഫ. സി ടി വര്‍ഗീസ്, വെല്‍ഫെയര്‍ ഓഫീസര്‍ രേഖ കെ നായര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍