ജറൂസലം: പാലസ്തീന്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ ഇരവാദങ്ങള്‍ നീക്കി ഫേസ്ബുക്ക്. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പാലസ്തീന്‍ തീവ്രവാദികള്‍ക്ക് അനുകൂല തരംഗം സൃഷ്ടിക്കാനായി ഉണ്ടാക്കിയ പോസ്റ്റുകളും ചിത്രങ്ങളുമാണ് ഫേസ്ബുക്ക് നീക്കം ചെയ്യുന്നത്. ഇതിനെതിരെ പാലസ്തീന്‍ പൗരന്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ഫേസ്ബുക്ക് ടീം തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്.
ഇസ്രായേല്‍-ലലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതില്‍ കൂടുതലും. കഴിഞ്ഞ മേയ് മുതലാണ് ഫേസ്ബുക്ക് പാലസ്തീന്‍ തീവ്രവാദ ആശയങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. ഇസ്രയേലിലേക്കുള്ള കടന്നു കയറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മൂടിവെച്ച് ഇരവാദം മുഴക്കുന്നതിനെ തള്ളിക്കളയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.
കഴിഞ്ഞ മേയില്‍ ഇസ്രയേല്‍ പ്രവശ്യയില്‍ പാലസ്തീന്‍ തീവ്രവാദികള്‍ അക്രമം നടത്തിയിരുന്നു. മലയാളി നഴ്‌സ് അടക്കമുള്ളവര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിച്ചപ്പോള്‍ പാലസ്തീന്‍ ഫേസ്ബുക്കിലൂടെ ഇരവാദം മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: