×
login
'സംസ്‌കൃതം‍ നമ്പര്‍ വണ്‍' എന്ന് ഗൂഗിള്‍‍; ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഇനി സംസ്‌കൃതവും

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രഥമ ഭാഷകളും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ചെന്നൈ:ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് വഴി ഇനി സംസ്‌കൃതത്തിലേയ്ക്കും പരിഭാഷ സാധ്യമാകും. സംസ്‌കൃതമടക്കം എട്ട് ഭാഷകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. 'സംസ്‌കൃതം നമ്പര്‍ വണ്‍ ആണ്. ഏറ്റവും കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ വരുന്നത് ആ ഭാഷയ്ക്ക് വേണ്ടിയാണ്. അതുകൊണ്ട് ഒടുവില്‍ അത് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു,' ഗൂഗിള്‍ റിസര്‍ച്ചിന്റെ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഐസക് കാസ്‌വെല്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രഥമ ഭാഷകളും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആസാമീസ്, ഭോജ്പുരു, ദോഗ്രി, കൊങ്കണി, മൈഥിലി, മിസോ. മണിപ്പൂരി ഭാഷകളാണ് സംസ്‌കൃതത്തിന് പുറമേ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സ്വീകരിച്ചത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സ്വീകരിച്ച ഇന്ത്യന്‍ ഭാഷകളുടെ എണ്ണം 19 ആയി. ലോകത്തെ വിവിധഭാഷകളില്‍ നിന്ന് പരസ്പരം പരിഭാഷപ്പെടുത്താനുള്ള സാങ്കേതികതയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിനെ ജനപ്രിയമാക്കിയത്. 24 പുതിയ ഭാഷകളാണ് കഴിഞ്ഞ ദിവസം പട്ടികയില്‍ പുതിയതായി ചേര്‍ത്തത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഉപയോഗിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി.

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.