×
login
'ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം'; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ 'ഇന്‍സൈറ്റ്'

എന്റെ ഊര്‍ജ്ജം വളരെക്കുറഞ്ഞു. ഇതാകും ഞാന്‍ അവസാനമായി അയക്കുന്ന ചിത്രം. എന്നെപ്പറ്റി സങ്കടപ്പെടേണ്ട, ഞാന്‍ ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമമായിരുന്നു, ശാന്തമായിരുന്നു. തുടര്‍ന്നും സംസാരിക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യാം. തത്ക്കാലം ഞാന്‍ വിടപറയുകയാണ്.

ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വറോവര്‍ 'ഇന്‍സൈറ്റ്' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2018ല്‍ ചൊവ്വയിലിറങ്ങി ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഓടിനടന്ന് ചൊവ്വയെ സംബന്ധിച്ച് ലഭ്യമായ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും നാസയ്ക്ക് കൈമാറിയ ഇന്‍സൈറ്റ്, ചാര്‍ജ്ജ് തീര്‍ന്നതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.  

എന്റെ ഊര്‍ജ്ജം വളരെക്കുറഞ്ഞു. ഇതാകും ഞാന്‍ അവസാനമായി അയക്കുന്ന ചിത്രം. എന്നെപ്പറ്റി സങ്കടപ്പെടേണ്ട, ഞാന്‍ ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമമായിരുന്നു, ശാന്തമായിരുന്നു. തുടര്‍ന്നും സംസാരിക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യാം. തത്ക്കാലം ഞാന്‍ വിടപറയുകയാണ്. ഇന്‍സൈറ്റ് നാസയ്ക്ക് അയച്ച അവസാന സന്ദേശത്തില്‍ പറയുന്നു. നാലു വര്‍ഷം കൊണ്ട് ചൊവ്വയിലെ 1300 ലേറെ 'ഭൂ' കമ്പങ്ങള്‍ രേഖപ്പെടുത്തിയ ഇന്‍സൈറ്റ്, ചൊവ്വയുടെ പ്രതലത്തില്‍ ഭൂമിയിലേതിനേക്കാള്‍ ഇരുമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.