×
login
വി കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്

വി.കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി


തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിനെ ഐടി-ഐടി അധിഷ്ഠിത കമ്പനികളുടെ സംഘടനയായ ജി-ടെകിന്‍റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ചെയര്‍മാനായി തെരഞ്ഞെടുത്തു.

ടാറ്റ എല്‍ക്സിയുടെ സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി യാണ് പുതിയ ജി-ടെക് സെക്രട്ടറി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2022-2024) പുതിയ ഭരണസമിതിയെയും പ്രഖ്യാപിച്ചു.

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്. കേരളത്തെ ഐടി/ബിപിഎം കേന്ദ്രമായി അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളോട് സഹകരിക്കുകയും സര്‍ക്കാരിന്‍റെയും ഐടി വ്യവസായത്തിന്‍റെയും ഇടയിലുള്ള പാലമായി വര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി-ടെക്.

ഐടി മേഖലയിലെ എല്ലാ പങ്കാളികളുടെയും സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്നതിനും ജി-ടെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കേരളത്തിലെ ഐടി സമൂഹത്തില്‍ സുപ്രധാന മാറ്റം കൊണ്ടു വരുന്നതില്‍ ജി-ടെക് കാരണമായിട്ടുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ട് ഐടി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി കമ്പനികള്‍ എന്നിവയെ സഹായിക്കാനും അതു വഴി ഈ വ്യവസായത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയുമാണ് ജി-ടെകിന്‍റെ പ്രധാന ധര്‍മ്മം. ഈ വ്യവസായത്തിനുള്ള ബഹുജനപിന്തുണ വര്‍ധിപ്പിക്കാനും സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ ജി-ടെക്കിന് കഴിയും. ഒരു ഐടി തൊഴിലിലൂടെ നാല് അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഐടി കമ്പനികള്‍ വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.