യൂട്യൂബ് വീഡിയോകളിലെ ഡിസ്ലൈക്കുകളുടെ എണ്ണം ഇനി ഉപയോക്താക്കള്‍ക്ക് ദൃശ്യമാകില്ലെ. ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ കണ്ടന്റ് ക്രിയേറ്റര്മാര സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കി.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ യൂട്യൂബ് അടുത്തിടെയാണ് ഡിസ്ലൈക്ക് ഫീച്ചര്‍ കൊണ്ടുവന്നത്. വീഡിയോ കാണുന്ന ഉപയോക്താവിന് അതിലെ ഉള്ളടക്കം ഇഷ്ടപ്പെടാതെ വന്നാല്‍ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ അഭിപ്രായം രേഖപ്പെടുത്താനുള്ള വഴിയായിരുന്നു ഡിസ്ലൈക്ക് ബട്ടണ്‍.
നിലവില്‍ ലൈക്കുകളുടെയും ഡിസ്ലൈക്കുകളുടെ എണ്ണം ഉപയോക്താവിന് വീഡിയോയുടെ താഴെ കാണാനാകും. ഒരു കണ്ടന്റ് ക്രിയേറ്റര്‍ക്ക് എതിരെ കൂട്ടമായി അക്രമണം നടത്താന്‍ ഈ ഫീച്ചര്‍ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്.
ഈ വര്‍ഷം ആദ്യം യൂട്യൂബ് അവരുടെ കണ്ടന്റ് സൃഷ്ടാക്കളെ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനായി ഡിസ്ലൈക്ക് ബട്ടണ്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇതില്‍ ഒരുകൂട്ടം ആളുകള്‍ വീഡിയോകളുടെ ഡിസ്ലൈക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മനപ്പൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഇതിനാലാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നതെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: