തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ചയാള്‍ മദ്യസത്ക്കാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് മദ്യസത്ക്കാരം നടത്തിയ പാങ്ങോട് സ്വദേശി സജീവ് തിങ്കളാഴ്ചയാണ് മരിച്ചത്.
സന്തോഷ് സജീവിനെ തളളിയിട്ടു കൊന്നുവെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അസ്വഭാവിക മരണത്തിന് കേസെടുത്തു. സജീവിന്റെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അറിയാൻ പറ്റുകയൊളളുവെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപയുടെ സമ്മാനം ഇയാള്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. പിന്നാലെ സുഹൃത്തുക്കള്‍ക്ക് മദ്യസത്ക്കാരം നടത്തി. ഇതിനിടെ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഇയാള്‍ മണ്‍തിട്ടയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ സന്തോഷ് സജീവനെ തള്ളിയിടുകയായിരുന്നെന്ന ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.
ലോട്ടറിയടിച്ച സന്തോഷത്തിൽ സന്തോഷ് ഉൾപ്പെടെയുളള സുഹൃത്തുക്കൾക്ക് വേണ്ടി രാജേന്ദ്രൻ പിളളയുടെ വീട്ടിൽ വെച്ച് മദ്യസൽക്കാരം നടത്തിയത്. ഇവിടെ വെച്ച് സന്തോഷും സജീവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കത്തിനിടെ സന്തോഷ് സജീവിനെ പിടിച്ചു തളളുകയും മൺതിട്ടയിൽ നിന്ന് സജീവ് റബ്ബർ തോട്ടത്തിലേക്ക് വീഴുകയുമായിരുന്നു. പിന്നീട് ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യവും തോന്നിയ സജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സജീവ് മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: