തിരുവനന്തപുരം: നഗരസഭയ്ക്ക് സ്വന്തമായി സ്പോര്‍ട്സ് ടീം ഉണ്ടാക്കുമെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം വിവാദത്തില്‍. ജാതിരിരിച്ച് നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും എന്നാണ് മേയര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചത്. ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ടീം ഉണ്ടാക്കും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. എന്നതായിരുന്നു മേയറുടെ കുറിപ്പ്.
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണെന്ന ആമുഖത്തോടെയുള്ള മേയറുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെവ്യാപക പ്രതിഷേധമാണ് ഉയര്ന്നത്ത. നവമാധ്യമങ്ങളില്‍ ട്രോള്‍ പൊങ്കാലയിട്ടാണ് തിരുവനന്തപുരത്തെ ‘കുട്ടി’ മോയര്‍ക്ക് മറുപടി നല്‍കിയത് .
രസകരമായ ചില ട്രോളുകള്‍
തിരുവനന്തപുരത്തെ മേയറ് കുട്ടി അല്ലെങ്കിലും നല്ല സവര്‍ണബോധവും ജാതിബോധവും മനസ്സില്‍ കൊണ്ടു നടക്കുന്ന നല്ല ഒന്നാന്തരം മൊതലാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ സീനിയോറിറ്റി അനുസരിച്ച് മേയര്‍ ആവേണ്ടിയിരുന്ന മുസ്ലിം വിഭാഗത്തിലെ കൗണ്‍സിലറെ വെട്ടി മാറ്റി മേയര്‍ സ്ഥാനത്ത് അവരോധിച്ചത് തന്നെ അതിന്റെ തെളിവാണ്.
അല്ലയോ മേയര്‍ കുറ്റി,,
പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചാല്‍ എന്താണ്…??
മുസ്ലിങ്ങള്‍ക്ക് വേറെ ടീം വേണം
ചയ മുജാഹിദ് കളെ ഞങ്ങള്‍ ടെ ടീമില്‍ ചേര്‍ക്കില്ല… ഞങ്ങള്‍ സുന്നികള്‍ ക്ക് വേറെന്നെ വേണം.
ഞങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രത്യേക ഫുട്ബോള്‍ ടീം ഇല്ലാത്തത്തിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊള്ളുന്നു
തിരുവനന്തപുരം കോര്പറേഷന് നടത്തുന്ന മേയറൂട്ടി പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍
എസ് /എസ് ടി വാരിയേഴ്സ്
നമ്പൂരി സൂപ്പര്‍ കിങ്സ്
നായര്‍ റൈഡേഴ്സ്
മേനോന് മാഞ്ചസ്റ്റര്‍
ഈഴവ ഇന്ത്യന്‍സ്
റോയല്‍ മാപ്ല ചലഞ്ചഴ്സ്
റോമന്‍ അച്ചായന് ലയന്‍സ്
റഫറി ആയിട്ട് ഒരു മാപ്പിളയും, ലൈന്‍ അമ്പയര്‍മാരായി നസ്രാണിയേയും, ഈഴവനെയും വെക്കണം.
എജ്ജാതി പുരോഗമന ഇടത് പക്ഷം
ജാതി തിരിച്ചുള്ള സ്പോര്‍ട്സ് കൊണ്ട് നഗരസഭ എന്താണ് ഉദ്ദേശിക്കുന്നത്? നൂറ്റാണ്ട് പിറകില്‍ കൊണ്ടുപോവുകയാണോ? കളിയില്‍ പോലും അയിത്തം കൊണ്ടുവരികയാണോ? നാളെ പ്രത്യേക ട്രാഫിക് ട്രാക്കുകള്‍ പണിയുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: