×
login
ദേവസ്വം ബോര്‍ഡിലെ അഴിമതി‍ അവസാനിപ്പിക്കണം: കെ.കെ. വിജയകുമാര്‍

ദേവസ്വം ബോര്‍ഡുകളിലെ അഴിമതി അവസാനിപ്പിക്കണമെന്നും ക്ലാസ് ഫോര്‍ ജീവനക്കാരായി മാറ്റിയതിന്റെ മറവില്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ബിഎംഎസ് ദേശീയ സമിതിഅംഗം കെ.കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതി അവസാനിപ്പിക്കണമെന്നും ക്ലാസ് ഫോര്‍ ജീവനക്കാരായി മാറ്റിയതിന്റെ മറവില്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ബിഎംഎസ് ദേശീയ സമിതിഅംഗം കെ.കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 13 ദിവസം നല്കിയിരുന്ന ദേശീയ അവധി നിഷേധിക്കുന്നു. കാഷ്വല്‍ ലീവ് 20 എന്നത് 12 ആയി ചുരുക്കി. സ്ത്രീ ജീവനക്കാരുടെ സ്‌പെഷല്‍ കാഷ്വല്‍ ലീവ് വെട്ടിക്കുറച്ചു. ദേശീയ അവധി  പുനഃസ്ഥാപിക്കണമെന്നും നൈറ്റ് ഡ്യൂട്ടിക്ക് വിമുക്തഭടന്‍മാരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്  സംസ്ഥാന അധ്യക്ഷന്‍ കെ.പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് തിരുവനന്തപുരം ജില്ല സെക്രട്ടറി കെ. ജയകുമാര്‍, ജോയിന്റ് സെക്രട്ടറി ആനന്ദ്, ടിഡിഇഎസ് ഭാരവാഹികളായ  ജി. ശ്രീകുമാര്‍, ടി. രാകേഷ്, ഏറ്റുമാനൂര്‍ ഹരീഷ്, എരുമേലി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.