തലസ്ഥാനനഗരം വിധിയെഴുതി കാത്തിരിക്കുകയാണ്. തലസ്ഥാന മണ്ഡലത്തിൽ മൂന്നാം അങ്കത്തിൽ ഹാട്രിക് വിജയം പ്രതീക്ഷിക്കുകയാണ് മന്ത്രിയെന്ന നിലയിലും എംഎൽഎ എന്ന നിലയിലും പത്തുവർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച വി.എസ്. ശിവകുമാർ. എംഎൽഎ എന്ന നിലയിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും നടപ്പാക്കാൻ കഴിയാതെ പോയ പദ്ധതികളെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും വി.എസ്. ശിവകുമാർ മനസു തുറക്കുന്നു
മണ്ഡലത്തിൽ മികച്ച അനുഭവം
എംഎൽഎ നിലയിൽ ജനങ്ങളോടൊപ്പം ഏറ്റവും അടുത്തു ഇടപഴകി പ്രവർത്തിക്കാനായി എന്നത് വലിയൊരു അനുഭവമാണ്. ഓഖി കാലഘട്ടത്തിൽ സർവവും നഷ്ടപ്പെട്ട തീരദേശമേഖലയിൽ സർക്കാർ തിരിഞ്ഞുനോക്കാനില്ലാതിരുന്നപ്പോൾ രïുമാസക്കാലത്തോളം ഞാൻ അവർക്കിടയിൽ തന്നെയായിരുന്നു. അവരുടെ കഷ്ടപ്പാടുകൾ അന്നുമുതൽ ഒരു നീറുന്ന ഓർമ്മയാണ്. കൊവിഡ് കാലത്തും ഒരു എംഎൽഎ എന്ന നിലയിൽ ഞാൻ മണ്ഡലത്തിൽ തന്നെയുïായിരുന്നു. എംഎൽഎ ഫïിൽ നിന്നും തുക ചെലവഴിച്ച് എല്ലാ വീടുകളിലും മാസ്കും സാനിറ്റൈസറുമെത്തിച്ചു. മറ്റാരും ഇങ്ങനെ ചെയ്തിട്ടുïാവില്ല. വീടുകളിൽ ഭക്ഷണം എത്തിച്ചു. മരുന്നും ചികിത്സയുമെത്തിച്ചു. വസ്ത്രങ്ങളെത്തിച്ചു. ജനങ്ങളുടെ ദുരിതങ്ങളിൽ അവർക്കിടയിൽ നിന്ന് അവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് പ്രവർത്തിക്കാനായി എന്നത് സന്തോഷം തരുന്നു.
ജനങ്ങൾ ഉന്നയിച്ച പ്രധാന
ആവശ്യങ്ങളും സ്വീകരിച്ച നടപടികളും
മണ്ഡലത്തിലെ പ്രധാന പ്രശ്നം കുടിവെള്ളപ്രശ്നം തന്നെയായിരുന്നു. മന്ത്രിയായിരുന്ന കാലഘട്ടത്തിൽ നെയ്യാർഡാമിൽ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. 75 കോടി രൂപ ആദ്യഘട്ടം അനുവദിച്ചു. തുടർച്ചയായി കിഫ്ബിയിൽ നിന്നും തുക അനുവദിച്ചു. 260 കോടി രൂപയോളം മുതൽമുടക്കുന്ന പദ്ധതി പൂർത്തീകരിച്ചാൽ തലസ്ഥാന നഗരത്തിലെ തന്നെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാവും. തീരദേശമേഖലയിലുടനീളം കുടിവെള്ളപൈപ്പുകൾ സ്ഥാപിച്ചു. തീരദേശമേഖലയിലെ വൈദ്യുതിമുടക്കമായിരുന്നു മറ്റൊരു സ്ഥിരം പരാതി. മുട്ടത്തറയിൽ 110 കെവി സബ്സ്റ്റേഷൻ സ്ഥാപിച്ചതോടെ വേളി മുതൽ പൂന്തുറ വരെയുള്ള മേഖലകളിൽ തടസമില്ലാതെ വൈദ്യുതിയെത്തിക്കാനായി. സംഗമനഗർ സ്വീവേജ് പദ്ധതി പൂർത്തിയാവുന്നതോടെ മുട്ടത്തറ, പെരുന്താന്നി, വള്ളക്കടവ്, പൊന്നറ ഭാഗത്തെ ഡ്രെയിനേജ് പ്രശ്നത്തിന് പരിഹാരമാവും. 18 കോടിയുടെ പദ്ധതി 95 ശതമാനം പൂർത്തീകരിച്ചു കഴിഞ്ഞു.
ഏറെ ആഗ്രഹിച്ച, നടപ്പാക്കാൻ
കഴിയാതെ പോയ പദ്ധതി
തിരുവനന്തപുരം നഗരവത്ക്കരണത്തിന്റെ രïാംഘട്ടം. തലസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ ആദ്യ കാലയളവിൽ മണ്ഡലമുൾപ്പെടുന്ന നഗരത്തിന്റെ നഗരവത്കരണപദ്ധതികൾ ആദ്യഘട്ടം പൂർത്തിയാക്കാനായിരുന്നു. തകരപ്പറമ്പ് പാലം, ആനയറ പാലം, വഞ്ചിയൂരിൽ ഓടനികത്തിയുള്ള റോഡ് നിർമാണം, കിഴക്കേകോട്ടയിലെ വികസനം എന്നിവയൊക്കെ നടപ്പാക്കാനായി. എന്നാൽ രïാംഘട്ടത്തിൽ ഉൾപ്പെടുന്ന റിംഗ്റോഡുകൾ, ലൈറ്റ് മെട്രോ പദ്ധതി, ആറ്റുകാൽ ടൗൺഷിപ്പ് തുടങ്ങി പ്രഖ്യാപിച്ച പദ്ധതികൾക്കൊന്നും ഇടതു സർക്കാരിന്റെ പിന്തുണയുïായില്ല.
എംഎൽഎ എന്ന നിലയിൽ
ഉïായ ഒരു മോശം അനുഭവം
ജനങ്ങളിൽ നിന്നുïായിട്ടില്ല. പക്ഷേ രാഷ്ട്രീയ പ്രതിയോഗികൾ പലപ്പോഴും വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചു. പക്ഷേ 40 വർഷമായി തലസ്ഥാനത്ത് പൊതു പ്രവർത്തനം നടത്തുന്ന എന്നെ ജനങ്ങൾക്ക് നന്നായിട്ടറിയാം. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അതുകൊïുതന്നെ കുപ്രചാരണങ്ങൾ അവർ മുഖവിലയ്ക്കെടുക്കില്ല.
പുതിയ എംഎൽഎ ചെയ്യണമെന്ന്
ആഗ്രഹിക്കുന്നത്
തീരദേശത്തെ കടൽഭിത്തിനിർമാണം പൂർത്തിയാക്കണം. കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മുഴുവൻ പേർക്കും വീടുകൾ നൽകണം. മന്ത്രിയായിരുന്ന കാലത്ത് മത്സ്യഗ്രാമം പദ്ധതിയിൽപ്പെടുത്തി 300 ഓളം പേർക്ക് വീടു നൽകി. എംഎൽഎ എന്ന നിലയിൽ മുട്ടത്തറയിൽ 195 കുടുംബങ്ങൾക്ക് വീടു നൽകി. ഇടതു സർക്കാർ യാതൊന്നും ചെയ്തില്ല. വലിയതുറയിലും പൂന്തുറയിലും ഫിഷിംഗ് ഹാർബറുകൾക്ക് അനുമതി നൽകി പണം അനുവദിച്ചതാണ്. ഇടതു സർക്കാർ തടയിട്ടു. പദ്ധതി പൊഴിയൂരിലേക്ക് മാറ്റി. അവിടെയും ഒന്നും ചെയ്തില്ല. സമയബന്ധിതമായി കടൽഭിത്തി നിർമാണം പൂർത്തിയാക്കണം. ഹാർബറുകൾ നിർമിക്കണം. ഡ്രെയിനേജ് പ്രശ്നത്തിന് പരിഹാരമുïാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: