തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത സേനാംഗങ്ങളയും മറ്റുള്ളവരെയും രാജ്യമെമ്പാടും ആദരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി, കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ധീര ജവാനും, 1993-ല്‍ നടന്ന കൊഹിമ കലാപകാരികളുടെ അക്രമണത്തില്‍ രക്തസാക്ഷിയായ കേണല്‍ നീലകണ്ഠന് ജയചന്ദ്രന് നായര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കഴക്കൂട്ടം സൈനിക സ്കൂള്‍. 1984-ല്‍ അദ്ദേഹത്തിന്റെ അസാധാരണമായ ധീരതയ്ക്കുള്ള അംഗീകാരമായി കീര്‍ത്തിചക്ര സമ്മാനിച്ചിരുന്നു. 1994 ജനുവരി 26-ന് പരമോന്നത സമാധാന പുരസ്കാരമായ അശോക് ചക്ര (മരണാന്തരം) നല്കി രാജ്യം ഈ ധീരനായകനെ ആദരിച്ചു.
ഈ പരിപാടി യുട്യൂബില്‍ രാജ്യം മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്തു. പരിപാടിയുടെ മുഖ്യ അതിഥി, ബഹു. കഴക്കൂട്ടം നിയമസഭാംഗമായ കടകംപള്ളി സുരേന്ദ്രന്, അന്തരിച്ച കേണല്‍ എന്‍.ജെ.നായരുടെ പത്നി മഞ്ജു കെ നായര്‍, കേരള-ലക്ഷദ്വീപ് എന്‍.സി.സി ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ പി.കെ സുനില്‍ കുമാര്‍, കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍, സൈനിക സ്കൂളിലെയും, എന്‍സിസി ഡയറക്ടറേറ്റിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും കേഡറ്റുകളും പങ്കെടുത്തു.
പുഷ്പചക്രം സമര്‍പ്പണം, ഗാര്‍ഡ് ഓഫ് ഓണര്‍, ഹിന്ദിയിലും മലയാളത്തിലും ദേശാഭക്തി ഗാനം പാരായണം എന്നിവയും അടങ്ങുന്നതായിരുന്നു പ്രധാന പരിപാടി. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്‍് സംസാരിച്ച മുഖ്യാതിഥി കടകംപള്ളി സുരേന്ദ്രന്, ഇത്തരമൊരു പരിപാടിയുടെ ഭാഗമായതില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിക്കുകയും ഒരു ധീരനായ സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള മികച്ച അവസരമായി ഇതിനെ കണക്കാക്കുകയാണെന്നും പറഞ്ഞു. ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് കേണല്‍ എന്‍ ജെ നായരുടെ മൂല്യങ്ങളും ഉയര്‍ന്ന ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: